
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര ; പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന്‍റെ പ്രവേശന കവാടത്തിന് തറക്കല്ലിട്ടു.
പ്രവേശന കടവാടത്തിന്‍റെ ശിലാശീര്‍വാദ കര്‍മ്മത്തിന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍.വി പി ജോസ് സഹാകാര്‍മ്മിത്വം വഹിച്ചു.
പില്‍ഗ്രിം ടൂറിസത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രന് ഒരു വര്‍ഷത്തിന് മുമ്പ് ഒരു കോടിയോളം രൂപ അനുവധിച്ച് അമിനിറ്റി സെന്‍റര്‍ അനുവധിച്ചിരുന്നു, അതിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീര്‍ത്ഥാടന കേന്ദ്രത്തെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായാണ് പ്രവേശന കവാടം നിര്‍മ്മിക്കുന്നത്.
കേണ്‍ഗ്രീറ്റില്‍ കരിങ്കല്ലില്‍ പാളികള്‍ പതിപ്പിച്ച് കൊത്ത്പണികളോടെ ആര്‍ച്ച് രൂപത്തിലാണ് കവാടം നിര്‍മ്മിക്കുന്നത്. കേരളത്തിന്‍റെ പൈതൃകത്തോട് ചേര്‍ന്നായിരിക്കും നിര്‍മ്മാണ രീതി. പ്രവേശന കവാടത്തിനുളളില്‍ സെക്യൂരിറ്റിക്യാബിനുള്‍പ്പെടെയുടെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരിച്ചായിരിക്കും നിര്‍മ്മാണം പൂര്‍ത്തീകരിക്കുക .
സജീവ് എസ്, മിധുന്‍രാജ് ആര്‍ എസ് തുടങ്ങിയവരാണ് കവാടത്തിന്‍റെ നിര്‍മ്മാണം സംഭാവനയായി നല്‍കുന്നത്. 5 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.