അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വ്ളാത്താങ്കര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കാനായി പ്രത്യേകം കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു. കളക്ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം അരുവിക്കര ഇടവക വികാരി ഫാ.ജോണ്‍ കെ.പി. നിര്‍വ്വഹിച്ചു.
ആദ്യദിനം തന്നെ തീര്‍ത്ഥാടകരും ഇടവക വിശ്വാസികളും നാട്ടുകാരും കളക്ഷന്‍ സെന്‍റെറില്‍ കുപ്പിവെളളവും, തുണികളും, ടോയിലറ്റ് ശുചീകരണത്തിന് വേണ്ട സാധനങ്ങളും, സഹായധനവും എത്തിച്ച് തുടങ്ങി. നാളെയും മറ്റെന്നാളുമായി കളക്ട് ചെയ്യുന്ന സാധനങ്ങള്‍ നെയ്യാറ്റിന്‍കര രൂപതയിലെ “നിഡ്സ്” ശേഖരിക്കുന്ന സാധനങ്ങള്‍ക്കൊപ്പം 15-ന് രാവിലെ രൂപതയുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന വാഹനങ്ങളില്‍ കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ വിതരണം ചെയ്യും.
കളക്ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിൽ ഇടവക വികാരി മോണ്‍.വി.പി.ജോസ്, ഫാ.ടോണി മാത്യു, ഡീക്കന്‍ അനുരാജ്, കെഎല്‍സിഎ വ്ളാത്താങ്കര സോണല്‍ പ്രസിഡന്‍റ് ഡി.ജെ.സുനില്‍, യൂണിറ്റ് പ്രസിഡന്‍റ് സി.എം.ബര്‍ണാഡ്, കെസിവൈഎം യൂണിറ്റ് പ്രസിഡന്‍റ് അനൂപ്, കെഎല്‍സിഎ യൂണിറ്റ് സെക്രട്ടറി വിനോദ് വി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടവകയിലെ കെഎല്‍സിഎ, കെസിവൈഎം, ഭക്ത സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. നാളത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ കാണിക്ക പൂര്‍ണ്ണമായും പ്രളയബാധിതര്‍ക്ക് എത്തിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.