
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ദേവാലയത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2200 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ സ്വര്‍ഗ്ഗാരോപിത മാതാവ് ദര്‍ശനം നല്‍കുന്നതിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ തദ്ദേശീയ വൈദികനായ മോണ്‍.മാനുവല്‍ അന്‍പുടയാന്റെ ജീവിത ചരിത്രവും ഭലകവും, വ്ളാത്താങ്കര ഇടവകയുടെ ചരിത്രം, 212 പഴക്കമുളള പഴയ ദേവാലയ ഗോപുരത്തിലെ കുരിശ്, ബൈബിളിലെ വിവിധ സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.രാജദാസ്, ഫാ.ഷാജി ഡി.സാവിയോ, ഫാ. ക്രിസ്റ്റിന്‍ സഹവികാരി ഫാ.ടോണി മാത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .
രാവിലെ 6.30-ന് മരിയന്‍ തീര്‍ത്ഥാടന വിളംബര ബൈക്ക് റാലി നടക്കും. വൈകിട്ട് 6-ന് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 തിരികള്‍ കൊണ്ട് ദീപാര്‍ച്ചനയും ഉണ്ടാവും. അറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് ദീപാര്‍ച്ചനയുടെ ആദ്യ തിരിതെളിക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.