അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ദേവാലയത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2200 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ സ്വര്‍ഗ്ഗാരോപിത മാതാവ് ദര്‍ശനം നല്‍കുന്നതിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ തദ്ദേശീയ വൈദികനായ മോണ്‍.മാനുവല്‍ അന്‍പുടയാന്റെ ജീവിത ചരിത്രവും ഭലകവും, വ്ളാത്താങ്കര ഇടവകയുടെ ചരിത്രം, 212 പഴക്കമുളള പഴയ ദേവാലയ ഗോപുരത്തിലെ കുരിശ്, ബൈബിളിലെ വിവിധ സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.രാജദാസ്, ഫാ.ഷാജി ഡി.സാവിയോ, ഫാ. ക്രിസ്റ്റിന്‍ സഹവികാരി ഫാ.ടോണി മാത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .
രാവിലെ 6.30-ന് മരിയന്‍ തീര്‍ത്ഥാടന വിളംബര ബൈക്ക് റാലി നടക്കും. വൈകിട്ട് 6-ന് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 തിരികള്‍ കൊണ്ട് ദീപാര്‍ച്ചനയും ഉണ്ടാവും. അറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് ദീപാര്‍ച്ചനയുടെ ആദ്യ തിരിതെളിക്കും.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.