
ഫാ.ജോൺസൺ പുത്തൻവീട്ടിൽ
ഇന്നലെയും ഇന്നും, അടുത്തും അകലെ നിന്നും പ്രാർത്ഥനയും ആശംസയായും ലഭിച്ച നല്ല ചിന്തകൾക്കും വാക്കുകൾക്കും നന്ദി. ഇന്ന് (ഓഗസ്റ്റ് 4) അമ്മച്ചി (അമ്മ) യുടെ നിർബന്ധത്താൽ വീട് സന്ദർശിക്കാൻ പോയിരുന്നു. അമ്മച്ചി എന്തൊക്കെയോ അവിടെ കരുതിവച്ചിരിക്കുന്നു. കൊണ്ടുവന്നു കൈയിലേൽപ്പിച്ചത് വാങ്ങിക്കൊണ്ടു പോന്നു. കാരണമത് അമ്മ മനസിന്റെ കരുത്തായിരുന്നു. എന്തൊക്കെയാണെന്ന് നോക്കിയില്ല, ഭക്ഷണ വസ്തുക്കൾ ആണ്.
പൗരോഹിത്യത്തിന്റെ ഇരുപത്തിയൊന്നാം വർഷത്തിലും വൈദികനായ മകനുവേണ്ടി മറ്റു മക്കളോടൊപ്പം കരുതിവെക്കുന്ന അമ്മ മനസ്സ് എല്ലാ വൈദിക ഭവനത്തിലും ഉണ്ടാവും. അമ്മച്ചിമാരുടെ കൈയ്യിൽ സൂക്ഷിക്കുന്ന ജപമാലയാണ് വൈദീകന്റെ വിളിയുടെയും ജീവിതത്തിന്റെയും കരുത്ത്. ഇന്നും ചേർത്തുപിടിച്ച്, എപ്പോഴും പ്രാർത്ഥിക്കണം, സൂക്ഷിക്കണം, എല്ലാവർക്കും നന്മയാകണം എന്നൊക്കെ ഓർമിപ്പിച്ചപ്പോൾ വൈദീക വിദ്യാർഥിയായിരുന്ന കാലത്തേക്ക് തിരിച്ചുപോയി. അതെ വൈദീകനായ മകൻ എത്ര പ്രായമായാലും അമ്മ മനസ്സിൽ, തനിക്ക് പ്രിയപ്പെട്ട, ചേർത്തു പിടിക്കുന്ന മകനാണ്.
ലഭിച്ച സന്ദേശങ്ങളിൽ ഹൃദ്യമായി തോന്നിയത് ‘വൈദിക വിദ്യാർത്ഥിയായ മകനോടൊപ്പം കുടുംബത്തിൽ അനുഗ്രഹമാകുന്ന വൈദീകന്റെ പിതാവും മാതാവും എന്നതുകൂടി ഓർക്കാം, അവർക്കുവേണ്ടി പ്രാർത്ഥിക്കാം’ എന്നതാണ്. നേരം സായം കാലമായി. ജപമാല പ്രാർത്ഥനയുടെ സമയമാകുന്നു. ഇന്നത്തെ ജപമാല വൈദീക രൂപീകരണത്തിന് മക്കളെ നൽകുന്ന മാതാപിതാക്കൾക്ക്, കുടുംബങ്ങൾക്ക്, കടന്നുപോയ വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും ആത്മാക്കൾക്കായി സമർപ്പിക്കാം.
ഇന്ന് ഞങ്ങളെ ഓർത്ത് പ്രാർത്ഥിച്ച എല്ലാവരെയും ജപമാലയിൽ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുന്നു…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.