
അനിൽ ജോസഫ്
കൊച്ചി: വൈദികനാകാനായി സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ സാമ്പത്തികമായി ഉണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനും പ്രൊഫസറുമായ റവ.ഡോ.ജസ്റ്റിന്‍ പനക്കല്‍. വൈദീകനാകാനായി മൈനര്‍ സെമിനാരിയില്‍ ചേരുമ്പോള്‍, കൊണ്ട് പോകേണ്ട സാധനങ്ങള്‍ വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ പ്രതിസന്ധിയിലായ അച്ചനെ അമ്മ സമാധാനിപ്പിച്ചിരുന്നു. തുടര്‍ന്ന്, പിറ്റേ ദിവസം തന്റെ താലിമാല 40 രൂപക്ക് വിറ്റാണ് അമ്മ തനിക്ക് സെമിനാരിയിലേക്ക് കൊണ്ട് പോകാനുളള സാധനങ്ങള്‍ വാങ്ങിയതെന്ന് അച്ചന്‍ പറഞ്ഞു. കാത്തലിക് വോക്സിന് ക്രിസ്മസ് നാളില്‍ അനുവധിച്ച അഭിമുഖത്തിലാണ് അച്ചൻ മനസ് തുറന്നത്.
തന്‍റെ പൗരോഹിത്യ ജീവിതത്തിലേക്കുളള വിളിയില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നതും അമ്മയോടാണെന്ന് ജസ്റ്റിനച്ചന്‍ പറഞ്ഞു. എണ്‍പതുകളുടെ അവസാനത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും മലയാളത്തിന്റെ വാനമ്പാടി ചിത്രയെയും ഉള്‍പ്പെടെ നിരവധി പാടിച്ച് സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകനായി മാറിയ അച്ചന്‍ തന്റെ പ്രിയപ്പെട്ട മാതാവിന്റെ ഉപദേശത്തിലും കാഴ്ചപ്പാടിലും വൈദീകപദവിയും അതിന്റെ പവിത്രതയും കാത്ത് സൂക്ഷിക്കാനാണ് തുടര്‍ന്ന് ഗാനങ്ങള്‍ ചിട്ടപ്പെടുത്താത്തതെന്നും, സംഗീത സംവിധായകനെന്ന പദവി തന്റെ വൈദീക പദവിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന തോന്നലുണ്ടാക്കിയിരുന്നതായും അച്ചന്‍ തുറന്ന് പറഞ്ഞു.
അഭിമുഖം പൂർണ്ണമായും കാണുവാൻ…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.