
സ്വന്തം ലേഖകൻ
വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ക്യൂരിയയിലെ ചിലര്‍ തന്റെ മരണം ആഗ്രഹിച്ചിരുന്നതായി പാപ്പ പറഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12-നു സ്ലൊവാക്യ അപ്പൊസ്തോലിക സന്ദർശ്ശന വേളയിൽ ഈശോസഭാ വൈദീകരെ അഭിസംബോധന ചെയ്യവേ സ്വതസിദ്ധമായ ശൈലിയിൽ തമാശയായാണു പാപ്പ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഒടുവിൽ ‘താനിപ്പോഴും ജീവനോടെയുണ്ട്’ എന്ന് പുഞ്ചിരിയോടെ പറഞ്ഞുവെന്നും ജെസ്യൂട്ട് ജേര്‍ണര്‍ ലാ സിവില്‍ത്താ കത്തോലിക്ക റിപ്പോര്‍ട്ട് ചെയ്തു.
തന്റെ വന്‍കുടല്‍ ശസ്ത്രക്രിയ സമയത്ത് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നെന്നും 84കാരനായ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴായിരുന്നു പോപ്പിന്റെ തമാശ.
തന്റെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്ന് കരുതിയിരുന്നെന്നും, എന്നാൽ താനിപ്പോൾ സുഖപ്പെട്ടുവെന്നും പറഞ്ഞ പാപ്പാ ദൈവത്തിന് സ്തുതി എന്ന് പറഞ്ഞു കൊണ്ട് ഒരു നിമിഷം മുകളിലേയ്ക്ക് നോക്കി. തുടർന്ന് പറഞ്ഞു: പരിചരിച്ച നഴ്‌സ് എന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചിലപ്പോള്‍ ഡോക്ടര്‍മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി അറിയുന്നത് നഴ്‌സുമാര്‍ക്കായിരിക്കും. അവരാണല്ലോ രോഗിയോട് അടുത്ത് പെരുമാറുന്നത്.
തുടർന്ന് ചില കത്തോലിക്കാ മാധ്യമങ്ങളിൽ വരുന്ന പാപ്പാ വിരുദ്ധ വാർത്തകളോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: അവയൊക്കെ സാത്താന്റെ പ്രവർത്തനങ്ങളാണു. അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് അവർ പിന്തിരിയണം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.