
സ്വന്തം ലേഖകൻ
വാഷിങ്ടൺ ഡിസി: കുരിശുരൂപം തനിക്ക് വിലമതിക്കാനാത്ത അമൂല്ല്യ നിധിയാണെന്ന് പ്രശസ്‌ത പോപ്പ് ഗായിക ഗായിക അലാനിസ് മോറിസെറ്റെ. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് മോറിസെ ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ ജീവിതത്തിൽ വിലമതിക്കാനാവാത്തത് എന്താണെന്ന ചോദ്യത്തിനാണ് മോറിസെ മടികൂടാതെ കുരിശു രൂപമെന്ന് മറുപടി നൽകിയത്.
ഇപ്പോൾ തന്റെ കൈയിലുള്ള കുരിശുരൂപം 1956-ലെ ഹംഗേറിയൻ വിപ്ലവത്തിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുമ്പോൾ തന്റെ അമ്മ കയ്യിൽ കരുതിയിരുന്ന കുരിശുരൂപം പിന്നീട് തനിക്കു സമ്മാനിച്ചതാണെന്നും മോറിസെറ്റെ പറഞ്ഞു.
സംഗീതത്തെ സ്നേഹിച്ച താൻ യേശുവിനേയും, പരിശുദ്ധ മാതാവിനേയും ആഴമായി സ്നേഹിക്കുവാൻ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനെ പോലെ ജീവിക്കുവാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അവൾ കൂട്ടിച്ചേർത്തു.
പോപ്പ് ഗായിക എന്നതിന് പുറമേ ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രസിദ്ധയാണ് മോറിസെറ്റെ. 1990-കളിൽ പിന്നണി ഗായികയെന്ന നിലയിൽ കാനഡയിൽ പേരെടുത്ത മോറിസെറ്റെ പിന്നീട് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു.
1995-ൽ പുറത്തിറങ്ങിയ ‘ലിറ്റില്‍ പില്‍’ എന്ന റോക്ക് ആല്‍ബമാണ് താരത്തെ അമേരിക്കയിൽ പ്രസിദ്ധയാക്കിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.