
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത
“The Indian Constitution guarantees the right to freedom of religion through Articles 25 to 28”
ഇന്ത്യയുടെ വ്യത്യസ്ത മേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിൽ ജാതിയും മതവും വർഗ്ഗവും വർണ്ണവും നോക്കാതെ മനുഷ്യനെ മാത്രം കണ്ടുകൊണ്ട് സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ഒട്ടനവധി ക്രൈസ്തവ വൈദികരും സന്യസ്ഥരും അല്മായ സഹോദരങ്ങളും ഇന്നുണ്ട്. ചരിത്രത്തിന്റെ ഏത് ഇടങ്ങളിൽ നിന്നാണ് അവരെ മാറ്റി നിർത്താൻ സാധിക്കുന്നത്. രാഷ്ട്രീയത്തിന്റെ ഏത് വിലങ്ങുകൾ കൊണ്ടാണ് അവരെ ബന്ധിതരാക്കാൻ സാധിക്കുന്നത്.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യ കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത പത്ര-മാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് പ്രചരിച്ചു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസി സമൂഹത്തിൽ അംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരാണ് ഭരണകൂടത്തിന്റെ ബന്ധനത്തിൽ ആയിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ഉയർത്തുകയും തുടർന്ന് പോലീസ് ഈ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പുരോഗമനത്തിന്റെ മാറ്റങ്ങൾക്ക് വിദ്യാഭ്യാസം സംഭാവന നൽകിയ സേവനത്തിന്റെ വലിയ മൂല്യം ഉള്ളിൽ സൂക്ഷിക്കുന്ന സന്യസ്ത സമൂഹത്തെ ഇത്തരത്തിൽ വിലങ്ങയിക്കുന്ന രാഷ്ട്രീയം ഇന്ത്യൻ ഭരണഘടനയെ തന്നെ നിശബ്ദമാകുന്നു. ജീവിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ എല്ലാ ഉറപ്പിനെയും കാറ്റിൽ പറത്തിയാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഈ നടപടി.
കൊൽക്കത്തയുടെ തെരുവോരങ്ങളിൽ ആതുരസേവനരംഗത്ത് ദൈവത്തിന്റെ മുഖമായി മാറിയ മദർ തെരേസയെ പോലെയുള്ളവർ ഇനിയും ഉണ്ടാകും. കരങ്ങൾക്ക് വിലങ്ങിടാൻ നിങ്ങൾക്ക് സാധിക്കും, പക്ഷേ സേവനത്തിന്റെയും പരിപാലനയുടെയും വിശാലമായ ഹൃദയങ്ങൾക്ക് വിലങ്ങിടാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ല.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.