
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഫ്രാൻസിസ്ക്കൻ മിഷ്നറീസ് ഓഫ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരിക്കുട്ടി നിര്യാതയായി. ഇന്ന് രാവിലെ 9 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് കോൺവെന്റിലായിരുന്നു അന്ത്യം. രക്താർബുദം മൂലം ചികിത്സയിലായിരുന്നു. വയനാട്ടിൽ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന വേളയിലായിരുന്നു രക്താർബുദം തിരിച്ചറിയുന്നത്. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (06.08.22) ശനിയാഴ്ച തോപ്പുംപടി ഔർ ലേഡീസ് കോൺവെന്റിൽ നടക്കും.
നെയ്യാറ്റിൻകര രൂപത സ്ഥാപിതമായതുമുതൽ ബി.സി.സി. മേഖലകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മേരിക്കുട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ബാലരാമപുരം ഇടവകയിൽ സ്ഥിതിചെയ്യുന്ന സന്യാസ ഭവനത്തിൽ താമസിച്ചുകൊണ്ട് രൂപതയുടെ വിവിധഭാഗങ്ങളിൽ ബി.സി.സി. കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കുടുംബ സന്ദർശനമായിരുന്നു സിസ്റ്ററിന്റെ പ്രധാന പ്രേക്ഷിത പ്രവർത്തന മേഖല. അങ്ങനെ, ജനകീയായ സന്യാസിനി എന്ന വിശേഷണവും സിസ്റ്ററിന് വിശ്വാസി സമൂഹം നൽകിയിരുന്നു.
മതബോധനത്തിൽ ഫിലിപ്പെയിൻസിൽ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം കൊച്ചി രൂപതയുടെ മതബോധന റിസോർസ് പേഴ്സനായി പ്രവർത്തനമാരംഭിച്ച സിസ്റ്റർ വരാപ്പുഴ അതിരൂപതയിൽ മതബോധന രംഗം കൂടാതെ ബി.സി.സി. കെട്ടിപ്പടുക്കുന്നതിലും നിറസാന്നിധ്യമായിരുന്നു. തിരുവനന്തപുരം-നെയ്യാറ്റിൻകര രൂപതകളിലായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിസ്റ്റർ ചെലവഴിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.