
ജോസ് മാർട്ടിൻ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് പ്രത്യാഘാതങ്ങൾ അടിന്തരമായി പരിഹരിക്കനാണമെന്നും, കേരളത്തിന്റെ തീരത്ത് നിർമ്മിച്ചിട്ടുള്ള ദൃഡഘടനകൾ ഗുരുതരമായ പാരിസ്ഥിതിക അപകടം ഉളവാക്കുന്നുണ്ട് എന്നത് നമ്മുടെ അനുഭവ പാഠമാണെന്നും വിഴിഞ്ഞത്ത് 3.2 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതവുമായിരിക്കുമെന്നും. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം നിർത്തി വച്ച് തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ലത്തീൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
അതോടൊപ്പം തുറമുഖ നിർമ്മാണം ഉളവാക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പറ്റി ശാസ്ത്രീയവും സത്യസന്ധവുമായ പഠനം നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇത്തരം പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും കടലാക്രമണത്തിലും ഭൂമിയും, ഭവനവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ താല്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വർഷങ്ങളായി കഴിയുകയാണെന്നും ഓഖി ദുരന്തത്തെ തുടർന്ന് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങൾ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ഇപ്പോഴും കഴിയുന്നുവെന്നും, ഈ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നൽകി മാറ്റി പാർപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും, കടലും മത്സ്യ ആവാസ വ്യവസ്ഥകളും മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിന്റെ തന്നെ പൊതു വിഷയവും വെല്ലുവിളിയുമാണെണെന്നും യോഗം വിലയിരുത്തി.
കടലും കടൽത്തീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭണങ്ങളെ ശക്തമായി പിന്തുണക്കാനും കെ.ആർ.എൽ.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷതയിൽ എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി സമുദായ വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.