
ജോസ് മാർട്ടിൻ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് പ്രത്യാഘാതങ്ങൾ അടിന്തരമായി പരിഹരിക്കനാണമെന്നും, കേരളത്തിന്റെ തീരത്ത് നിർമ്മിച്ചിട്ടുള്ള ദൃഡഘടനകൾ ഗുരുതരമായ പാരിസ്ഥിതിക അപകടം ഉളവാക്കുന്നുണ്ട് എന്നത് നമ്മുടെ അനുഭവ പാഠമാണെന്നും വിഴിഞ്ഞത്ത് 3.2 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതവുമായിരിക്കുമെന്നും. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം നിർത്തി വച്ച് തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ലത്തീൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
അതോടൊപ്പം തുറമുഖ നിർമ്മാണം ഉളവാക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പറ്റി ശാസ്ത്രീയവും സത്യസന്ധവുമായ പഠനം നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇത്തരം പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും കടലാക്രമണത്തിലും ഭൂമിയും, ഭവനവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ താല്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വർഷങ്ങളായി കഴിയുകയാണെന്നും ഓഖി ദുരന്തത്തെ തുടർന്ന് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങൾ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ഇപ്പോഴും കഴിയുന്നുവെന്നും, ഈ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നൽകി മാറ്റി പാർപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും, കടലും മത്സ്യ ആവാസ വ്യവസ്ഥകളും മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിന്റെ തന്നെ പൊതു വിഷയവും വെല്ലുവിളിയുമാണെണെന്നും യോഗം വിലയിരുത്തി.
കടലും കടൽത്തീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭണങ്ങളെ ശക്തമായി പിന്തുണക്കാനും കെ.ആർ.എൽ.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷതയിൽ എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി സമുദായ വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.