
സ്വന്തം ലേഖകൻ
എറണാകുളം: വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന അതിജീവന സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തിക്കളയാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിക്കേണ്ടെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേവലം അഞ്ചുവർഷത്തേക്കുള്ള ഉത്തരവാദിത്വങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുള്ളത്. മുഴുവൻ ദുർബല വിഭാഗങ്ങളുടെയും നിലപാടുകൾ അടിച്ചമർത്താനുള്ള അവകാശമായി അതിനെ കണക്കാക്കേണ്ട.
തുറമുഖ നിർമ്മാണം നിർത്തിവച്ച് തീര ശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. നിർമ്മാണം ആരംഭിച്ച സമയത്തുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ അല്ല ഇപ്പോൾ പ്രദേശം നേരിടുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശോഷണത്തിന് കാരണം വഴിഞ്ഞം തുറമുഖ നിർമ്മാണം അല്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ന് കൂടി വ്യക്തമാക്കണം.
ഇപ്പോൾ നടക്കുന്ന സമരത്തെ മുൻകൂട്ടി തയ്യാറാക്കിയ സമരം എന്നുപറഞ്ഞ് അധിക്ഷേപിക്കുന്നത് മത്സ്യത്തൊഴിലാളി – തീരവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരുവശത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറയുകയും മറുവശത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തി പിന്മാറ്റാമെന്ന് വിചാരിച്ചാണെങ്കിൽ അത് വെറുതെയാണ്. ഈ സമരത്തിന് കേരളത്തിലെ സാധാരണക്കാരായ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്.
ഉണ്ടാകാനിടയുണ്ടെന്ന് പറയുന്ന തൊഴിലവസരങ്ങളെക്കാൾ പതിന്മടങ്ങ് ഗുരുതരമാണ് ഇവിടെ ജനങ്ങൾ അനുഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ; ഇത് സംബന്ധിച്ച പഠനങ്ങളെ സർക്കാർ അവഗണിക്കുകയാണ്. പശ്ചിമഘട്ടത്തിലെ മലനിരകളെകൂടി നശിപ്പിക്കുന്ന പ്രവർത്തനമാണ് തുറമുഖത്തിനായി കല്ലെടുക്കുമ്പോൾ നടന്നു വരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന് മുഴുവൻ കത്തോലിക്കരുടെയും ഇതര സഭകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡണ്ട് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ് എന്നിവർ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.