
സ്വന്തം ലേഖകൻ
എറണാകുളം: വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന അതിജീവന സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തിക്കളയാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിക്കേണ്ടെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേവലം അഞ്ചുവർഷത്തേക്കുള്ള ഉത്തരവാദിത്വങ്ങൾ മാത്രമാണ് അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുള്ളത്. മുഴുവൻ ദുർബല വിഭാഗങ്ങളുടെയും നിലപാടുകൾ അടിച്ചമർത്താനുള്ള അവകാശമായി അതിനെ കണക്കാക്കേണ്ട.
തുറമുഖ നിർമ്മാണം നിർത്തിവച്ച് തീര ശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. നിർമ്മാണം ആരംഭിച്ച സമയത്തുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ അല്ല ഇപ്പോൾ പ്രദേശം നേരിടുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശോഷണത്തിന് കാരണം വഴിഞ്ഞം തുറമുഖ നിർമ്മാണം അല്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ന് കൂടി വ്യക്തമാക്കണം.
ഇപ്പോൾ നടക്കുന്ന സമരത്തെ മുൻകൂട്ടി തയ്യാറാക്കിയ സമരം എന്നുപറഞ്ഞ് അധിക്ഷേപിക്കുന്നത് മത്സ്യത്തൊഴിലാളി – തീരവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒരുവശത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറയുകയും മറുവശത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തി പിന്മാറ്റാമെന്ന് വിചാരിച്ചാണെങ്കിൽ അത് വെറുതെയാണ്. ഈ സമരത്തിന് കേരളത്തിലെ സാധാരണക്കാരായ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്.
ഉണ്ടാകാനിടയുണ്ടെന്ന് പറയുന്ന തൊഴിലവസരങ്ങളെക്കാൾ പതിന്മടങ്ങ് ഗുരുതരമാണ് ഇവിടെ ജനങ്ങൾ അനുഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ; ഇത് സംബന്ധിച്ച പഠനങ്ങളെ സർക്കാർ അവഗണിക്കുകയാണ്. പശ്ചിമഘട്ടത്തിലെ മലനിരകളെകൂടി നശിപ്പിക്കുന്ന പ്രവർത്തനമാണ് തുറമുഖത്തിനായി കല്ലെടുക്കുമ്പോൾ നടന്നു വരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന് മുഴുവൻ കത്തോലിക്കരുടെയും ഇതര സഭകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡണ്ട് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ് എന്നിവർ പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.