
അനില്‍ ജോസഫ്
തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ ആശീര്‍വദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ദേവാലയത്തിന്‍റെ താഴത്തെ നിലയിലെ ക്രിസ്തൂസ് റെക്സ് കോര്‍പ്പൂസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലും ഇതിനോടൊപ്പം ആശീവര്‍ദിച്ചു. പരിശുദ്ധാത്മാവിന്‍റെ ഗാനം ആലപിച്ച് മെഴുകു തിരി തെളിച്ചാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവറ ദേവാലയത്തിന്‍റെ അള്‍ത്താര ആശീര്‍വദിച്ചു. ആരാധനാചാപ്പലിനൊപ്പം മ്യൂസിയവും ഉദ്ഘാടനം ചെയ്യ്തു.
പ്രധാന ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ദിവ്യ കാരുണ്യ ആരാധനക്കും ദിവ്യകാരുണ്യ പ്രദക്ഷണിണത്തിനും ശേഷമാണ് തിരുകര്‍മ്മള്‍ സമാപിച്ചത്.
ഈ വരുന്ന 15 ന് ആരംഭിക്കുന്ന വെട്ടുകാട് ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് മുന്നോടിയായാണ് ആശീര്‍വാദ കര്‍മ്മങ്ങള്‍ നടന്നത്. തീര്‍ഥാടന തിരുനാള്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസിന്‍റെ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ആരംഭിക്കും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.വൈ എം എഡിസന്‍ നിര്‍വ്വഹിക്കും. 24 നാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.