സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന് കൊടിയേറും. 24 വരെ നീളുന്ന തീര്‍ഥാനടത്തിന് വൈകിട്ട് ഇടവക വികാരി ഫാ. വൈ എം എഡിസണ്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അതിരുപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് അള്‍ത്താരയില്‍ നിന്ന് ആശീര്‍വദിക്കുന്ന ക്രിസ്തുരാജന്‍റെ ചിത്രം അലേഖനം ചെയ്യ്ത കൊടി ബാന്‍ഡ് മേളത്തിന്‍റെയും മുത്തുക്കുടകളുടെയും മാലാഖകുഞ്ഞുങ്ങളുടെയും ഇടവക കൗണ്‍സിലംഗങ്ങളുടെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിക്കും തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച വേദിയില്‍ നടക്കുന്ന കൊടിയേറ്റ് കര്‍മ്മ പ്രാര്‍ഥനകളും കലാപരിപാടികളെയും തുടര്‍ന്നാണ് കൊടിയേറുന്നത്.
തിരുനാളിന്‍റെ പ്രധാന ദിനമായ 23 ന് വൈകിട്ട് സന്ധ്യവന്ദത്തെത്തുടര്‍ന്ന് ക്രിസ്തുരാജന്‍റെ തിരുസ്വരൂപവും വഹിച്ച് നടക്കുന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും. ശഖുംമുത്തേക്കും കൊച്ച്വേളിയിലേക്കും നടക്കുന്ന പ്രദക്ഷിണം തുടര്‍ന്ന് പളളിയങ്കണത്തില്‍ സമാപിക്കും.
24 ഞായറാഴ്ച വൈികിട്ട് 5.30 അതിരൂപതാമെത്രാന്‍ ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാര്‍മ്മികനാവുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.