Categories: Kerala

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

തിരുവനന്തപുരം: ദക്ഷിണ ഭാരതത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ഇന്നി 10 നാളുകള്‍ ക്രിസ്തുരാജന്‍റെ സ്തുതികളിലും പ്രാര്‍ത്ഥനകളിലും വെട്ടുകാട് ഭക്തി നിര്‍ഭരമാവും.

തിരുനാളിന്‍റെ ആരംഭ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വൈകിട്ട് 6-ന് ഇടകവ വികാരി ഫാ.ജോസഫ് ബാസ്റ്റിന്‍ അള്‍ത്താരയില്‍ കൊടിയേറ്റിനുളള കൊടിയുടെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്, ബാന്‍ഡ് മേളത്തിന്‍റെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും മാലാഖ കുഞ്ഞുങ്ങളുടെയും അകമ്പടിയില്‍ 6 ബാലികമാര്‍ ചേര്‍ന്ന്, കൊടിയേറ്റിനുളള കൊടിയുമായി ദേവാലയത്തില്‍ നിന്ന് പ്രദക്ഷിണമാരംഭിച്ചു.

തുടര്‍ന്ന്, പ്രദക്ഷിണത്തിനിടെ ക്രിസ്തുരാജ പാദപീഠത്തില്‍ കൊടി സമര്‍പ്പിച്ച് ഇടവക വികാരി വീണ്ടും പ്രാര്‍ഥന നടത്തി. കൊടിയേറ്റ് ചടങ്ങുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വേദിയുടെ മുന്നില്‍ കൊടിയേറ്റിനുളള കൊടി സ്ഥാപിച്ചതോടെ വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങള്‍ക്ക് തുടക്കമായി.

കേരളത്തെ പിടിച്ച് കലുക്കിയ പ്രളയം മുതല്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയെ ദുഖത്തിലാഴ്ത്തിയ ഓഖി വരെ ദൃശ്യാവിഷ്കരണത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തി. ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, കവടിയാര്‍ കൊട്ടാരത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടി, പാളയം ഇമാം സുഹൈബ് തുടങ്ങിയരുടെ സന്ദേശങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞു. വെട്ടുകാട് ഇടവക ഗായക സംഘത്തിന്‍റെ ഗാനങ്ങളില്‍ നിറയെ ക്രിസ്തുരാജന്‍ നിറഞ്ഞു നിന്നു.

തുടര്‍ന്ന്, ബിഷപ് ഡോ.ആര്‍. ക്രിസ്തുദാസ് ക്രിസ്തുരാജ പ്രതിജ്ഞ തീര്‍ഥാടകര്‍ക്ക് ചൊല്ലിക്കൊടുത്തു. രാത്രി 8.45-നു ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റില്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന ദേവാലയത്തിന്‍റെ 76- ാം തിരുനാളിന്‍റെ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

പുതിയ ദേവാലയം നിര്‍മ്മിച്ച ശേഷം നടക്കുന്ന തിരുനാളെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തിരുനാളിനുണ്ട്. പുതിയ ദേവാലയത്തിന്‍റെ ഭാഗമായി പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത കൊടി മരത്തിലാണ് ഇത്തവണ കൊടിയേറ്റ് കര്‍മ്മം നടന്നത്.

ഇനി 10 നാള്‍ പ്രാര്‍ത്ഥനാ മുഖരിതമാവും അനന്തപുരിയിലെ വെട്ടുകാട് പ്രദേശം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, സുരേന്ദ്രന്‍ പിളള, തിരുവനന്തപുരം മേയര്‍ വി. കെ.പ്രകാശ്, സി.ദിവാകരന്‍ എം.എല്‍.എ. തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

vox_editor

Recent Posts

2nd Sunday Lent_2025_പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36)

തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…

2 hours ago

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

3 days ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

4 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

1 week ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

1 week ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago