
തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് സമാപനമാവും . ഇന്നലെ നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന് പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെ ദേവാലയാങ്കണത്തിൽനിന്ന് ആരംഭിച്ച ക്രിസ്തുരാജ തിരുസ്വരൂപം, വിശുദ്ധ കുരിശ്, ദൈവമാതാവിന്റെയും സെന്റ് സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എന്നിവ വഹിച്ചുകൊണ്ടുള്ള വർണോജ്വലവും ഭക്തിനിർഭരവുമായ ഘോഷയാത്രയിൽ മാലാഖവേഷധാരികൾ, പൂത്താലമേന്തിയ ബാലികമാർ, മുത്തുക്കുട ചൂടിയ യുവതികൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്മേളം തുടങ്ങിയവ അകമ്പടി സേവിച്ചു. വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടനകൾ, ഭക്തജനങ്ങൾ എന്നിവർ ക്രിസ്തുരാജ തിരുസ്വരൂപത്തെ അനുഗമിച്ചു.
ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി എന്നീ ദേവാലയങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി ഒൻപതു മണിയോടെ വെട്ടുകാട് ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചു. ഘോഷയാത്രയ്ക്കു മുന്നോടിയായി വൈകിട്ട് 3.30നു സിറോ മലങ്കര ക്രമത്തിൽ ദിവ്യബലിയും 5.30നു മോൺ. ഡോ. തോമസ് നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥനയും നടന്നു.
തിരുനാൾ സമാപന ദിനമായ ഇന്നു രാവിലെ ക്രിസ്തുരാജ സന്നിധിയിൽ തമിഴ് ദിവ്യബലിയും സിറോ മലബാർ ക്രമത്തിൽ കുർബാനയും. തുടർന്ന് 9.30ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലിക്കു നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.വൈകിട്ട് അഞ്ചിനു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് മുഖ്യകാർമികനാകുംതുടർന്നു പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, ഉച്ചയ്ക്ക് 50,000 പേർക്കുള്ള സ്നേഹവിരുന്നും കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടും ഉണ്ടായിരിക്കും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.