അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ സെട്രല്‍ കൗണ്‍സിലിന്റെ 24- ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വാര്‍ഷികാഘോഷം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായാണ് കഴിഞ്ഞ 24 വര്‍ഷങ്ങളായി വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.റോബിന്‍ സെല്‍വരാജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, ഫാ.ജോര്‍ജ്ജ് മച്ചിക്കുഴി, സിസ്റ്റര്‍ മേബല്‍ സുനി, പ്രേമകുമാര്‍, പി.സി.വിജയകുര്‍, ജറാള്‍ഡ് ജെ.എം., ആത്മീയ ഉപദേഷ്ടാവ് ഫാ.എസ്.എം.അനില്‍കുമാര്‍, അനില്‍ ആന്റെണി, സെബാസ്റ്റ്യന്‍ ഫിലിപ്പ്, ബിനു ജോണ്‍, ഡി.ഫ്രാന്‍സിസ്, ഫ്രാന്‍സിസ് സുഗതന്‍, ജി.നേശന്‍, ജോജി ടെന്നിസണ്‍, ഷാജി ബോസ്കോ, ഫിലോമിന, വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായവും വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്കുളള അനുമോദനവും ഉണ്ടായിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.