Categories: Kerala

വിദ്യാഭ്യാസ സംവരണം നടപ്പാക്കിയ രീതിയില്‍ തൊഴില്‍ മേഖലയിൽ സവര്‍ണ്ണ സംവരണം നടപ്പാക്കരുത്; കെ.എൽ.സി.എ.

പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നു എന്ന വ്യാജേന സംവരണ വിഭാഗങ്ങളിലെ ദരിദ്രരെ ഒഴിവാക്കി...

അഡ്വ.ഷെറി ജെ.തോമസ്

കൊച്ചി: നൂറ്റി മൂന്നാമത് ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിലവില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ്ണ സംവരണം നടപ്പാക്കിയ രീതിയില്‍ തൊഴില്‍മേഖലയില്‍ സംവരണം നടപ്പാക്കരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.). പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നു എന്ന വ്യാജേന സംവരണ വിഭാഗങ്ങളിലെ ദരിദ്രരെ ഒഴിവാക്കി ഇപ്പോള്‍ നടത്തുന്ന സംവരണ രീതിയിലെ കള്ളക്കളി വൈകാതെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങള്‍ തിരിച്ചറിയും. മുഴുവന്‍ സീറ്റുകളും സംവരണശതമാനം കണക്കിലെടുക്കാന്‍ എണ്ണമെടുക്കുകയും, പരമാവധി നല്‍കാവുന്ന സംവരണമാണ് 10 ശതമാനം എന്നിരിക്കെ യാതാരു പഠനവുമില്ലാതെ 10 ശതമാനം മുഴുവനായും നല്‍കിയതും നീതിയല്ലെന്ന് കെ.എൽ.സി.എ. പറഞ്ഞു.

ദരിദ്രരായ പിന്നാക്ക വിദ്യാര്‍ത്ഥികളെക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള മുന്നാക്ക വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ നല്‍കിവരുന്ന സാമ്പത്തിക സംവരണം എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പട്ടികജാതി വിദ്യാര്‍ത്ഥികളെക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള, ഒബിസി വിഭാഗങ്ങളെക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള മുന്നോക്ക വിഭാഗ വിദ്യാര്‍ഥികളാണ് കേരളത്തിലെ 90 ശതമാനം സ്കൂളുകളില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം പുറത്തുവിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ നടന്ന ഓണ്‍ലൈന്‍ സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്‍ഡയറക്ടര്‍ വി.ആര്‍.ജോഷി വിഷയാവതരണം നടത്തി. മോണ്‍.ജോസ് നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ബേബി ഭാഗ്യോദയം, ഇ.ഡി.ഫ്രാന്‍സീസ്, ജെ.സഹായദാസ്, ടി.എ.ഡാല്‍ഫിന്‍, ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്റെണി, എബി കുന്നേപറമ്പില്‍, വിന്‍സ് പെരിഞ്ചേരി, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

7 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago