
അഡ്വ; ഷെറി തോമസ്
എറണാകുളം: പ്രൊഫഷണല്‍ കോളേജ് അഡ്മിഷനില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ കോഴ്സുകളിലുള്‍പ്പെടെ നിലവിലുള്ള ഫ്ളോട്ടിംഗ് സംവരണസമ്പ്രദായം അടുത്ത പ്രവേശനവര്‍ഷം മുതല്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കെ.എല്‍.സി.എ. സംസ്ഥാന പിന്നാക്ക കമ്മീഷന് പരാതി നല്‍കി. സംവരണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നല്‍കാന്‍ 20 വര്‍ഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിര്‍ത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തില്‍ മാത്രമാകുമ്പോള്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തില്‍ കുറവ് വരുമെന്ന വിവരം കമ്മീഷന്റെ ശ്രദ്ധില്‍ കൊണ്ടുവരുന്നതിനുകൂടിയാണ് പരാതി നല്‍കിയത്.
സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാര്‍ത്ഥിക്ക് മെച്ചപ്പെട്ട മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ സംവരണ സീറ്റ് ലഭിക്കുമെങ്കില്‍ അവിടേക്ക് മാറാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥി ഇത്തരത്തില്‍ കോളേജ് മാറുമ്പോള്‍ പ്രവേശനം പുതിയതായി ലഭിച്ച മെച്ചപ്പെട്ട കോളേജിലെ സംവരണ സീറ്റ് വിദ്യാര്‍ത്ഥി മാറിവന്ന പഴയ കോളേജിലേക്ക് നല്‍കും. പകരമായി പഴയ കോളേജിലെ മെറിറ്റ് സീറ്റ് വിദ്യാര്‍ത്ഥിക്കൊപ്പം പുതിയ കോളേജിലേക്ക് മാറ്റുകയും ചെയ്യും. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥിക്ക് അതുവഴി മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട് സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റ് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നത്.
ഫ്ളോട്ടിംഗ് സംവരണം അവസാനിപ്പിച്ചാല്‍, ഒ.ബി.സി. സംവരണ വിഭാഗത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റുകളുടെ എണ്ണം കുറയും. ഇത് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഒ.ബി.സി. വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും, അതുകൊണ്ട് ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കാനുള്ള എന്‍ട്രന്‍സ് കമ്മീഷറണറുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടിക്കെതിരെയാണ് കെ.എല്‍.സി.എ. പരാതി നൽകിയത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.