
ബിബിൻ ജോസഫ്
ബാംഗ്ലൂർ: ഇന്ത്യയിൽ ആദ്യമായി തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകുവാൻ സന്നദ്ധനായ ഒരു മെത്രാൻ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിത്തൂസ് അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവാണ് തന്റെ ശരീരം മരണശേഷം ശാസ്ത്രത്തിന് വേണ്ട രീതിയിൽ നൽകുവാൻ സന്നദ്ധത അറിയിച്ച് കടന്നുപോയത്. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 2.20-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിലായിരുന്നു അന്ത്യം.
തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് നേത്ര ആശുപത്രിയിൽ നേത്രദാനം നടത്തുകയും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിനും നൽക്കുകയാണ് ചെയ്യുക. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം ബാംഗ്ലൂറിലേക്ക് കൊണ്ടുപോകും.
അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16-ന് രാവിലെ 10 മണിക്ക് ത്രിച്ചനാപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ ദേവാലയത്തിൽ നടക്കും.
1943 ജൂൺ 30-ന് ചെന്നൈയിലെ സന്തോമെയിൽ ബിഷപ്പ് ആന്റണി ദേവൊത്ത ജനിച്ചു. 1971 ഓഗസ്റ്റ് 27-ന് വൈദീകനായി അഭിക്ഷിത്തനായി. 2000 ഡിസംബർ 12-ന് തിരുച്ചിറപ്പള്ളി ബിഷപ്പായി നിയമിതനായ അദ്ദേഹം 2001 ജനുവരി 28-ന് ബിഷപ്പായി അഭിക്ഷിത്തനായി. തിരുച്ചിറപ്പള്ളി ബിഷപ്പാകുന്നതിന് മുമ്പ് മദ്രാസ്-മൈലാപൂർ അതിരൂപതയുടെ വികാരി ജനറലായിരുന്നു അദ്ദേഹം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.