
സ്വന്തം ലേഖകൻ
എറണാകുളം: സംവരണ നിഷേധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായി സമര രംഗത്തിറങ്ങാന്‍ കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. വികസന വിഷയങ്ങളിലും എല്ലാകാര്യങ്ങളിലും എപ്പോഴും നഷ്ടങ്ങള്‍ മാത്രമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് നേരിടേണ്ടിവരുന്നത്. ഇടക്കൊച്ചിയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ഓഖി വിഷയത്തിലും പ്രളയപുനരധിവാസത്തിലും സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ കരിമണല്‍ ഘനനം നിര്‍ത്തിവച്ച് ജനജീവിതം സുരക്ഷിതമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതിനെതിരെ ജനുവരി 16 -ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിന് കെ.എല്‍.സി.എ. നേതൃത്വം നല്‍കും.
സംസ്ഥാന ജനറല്‍ കൗണ്‍സില്‍ കൊച്ചി രൂപതാ ബിഷപ്പ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ആന്‍റണി നൊറോണ അധ്യക്ഷതവഹിച്ചു. ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്സി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. ഷെറി ജെ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസഫ് പെരേര വരവ്ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. മോന്‍ ജോസ് നവാസ്, അഡ്വ റാഫേല്‍ ആന്‍റണി, ഇ ഡി ഫ്രാന്‍സിസ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തോമസ് തറയില്‍, ഫാ. ഷാജികുമാര്‍, ജോയി ഗോതുരുത്ത്, അഡ്വ ജസ്റ്റിൻ കരിപാട്ട് എം സി ലോറന്‍സ്, ഫാ ആന്‍റണി കുഴിവേലി, പൈലി ആലുങ്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.