
സ്വന്തം ലേഖകന്‍
എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48 മത് സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നവജ്യോതിസ് റിന്യൂവല്‍ സെന്‍ററില്‍ (സെന്‍റ് സേവ്യേര്‍സ് കോളേജ്) ചേരുമെന്നും, കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് അറിയിച്ചു.
സമുദായത്തിന്‍റെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സഭകളിലെ ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട് രൂപത കെ.എല്‍.സി.എ. ആതിഥേയത്വം വഹിക്കും.
രാവിലെ 9 30 ന് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍ ഡോ. തോമസ് പനക്കല്‍ നേതൃത്വം നല്‍കുന്ന ദിവ്യബലിയോടെ കൗണ്‍സില്‍ ആരംഭിക്കും. തുടര്‍ന്ന്, 10 30 ന് സംസ്ഥാന പ്രസിഡന്‍റ് പതാകയുയര്‍ത്തും. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജനറല്‍സെക്രട്ടറി ഷെറി ജെ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍ ബഡ്ജറ്റ് അവതരിപ്പിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ സമുദാ വക്താവ് ഷാജി ജോര്‍ജ്ജ്, മുന്‍ കോഴിക്കോട് മേയറും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് സി ജെ റോബിന്‍, സംസ്ഥാന ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍ ജോസ് നവസ്, ഫാ. വില്യം രാജന്‍, ജോസഫ് പ്ളാറ്റോ, നൈജു അറക്കല്‍, എന്നിവര്‍ പ്രസംഗിക്കും. വൈകീട്ട് കൗണ്‍സില്‍ സമാപിക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.