
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: ഒളിമ്പിക്സിലേക്കുള്ള കാൽവെയ്പ്പിനായുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ പങ്കെടുക്കാൻ അത്‌ലെറ്റുകളായ പ്രതിനിധികൾക്ക് പുറമെ പുരോഹിതന്മാരും കന്യാസ്ത്രീളും സ്വിസ് ഗാര്‍ഡുകളുമുണ്ട്. പുരോഹിതരാകും ടീമിനെ നയിക്കുക.
സിസ്റ്റർ മേരി തിയോയുടെ, തന്റെ സഭാവസ്ത്രം പോലും മാറ്റാതെ പരിശീലനം ചെയ്യുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗങ്ങളായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു.
‘ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്ന’മാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും, യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങളിലും സാന്നിധ്യമറിയിക്കാനാണ് വത്തിക്കാന്റെ തീരുമാനം.
ടീമംഗങ്ങള്‍ക്ക് വത്തിക്കാന്റെ പേപ്പൽ ഫ്ലാഗിന്റെ നിറങ്ങളായ വെള്ളയും മഞ്ഞയും ചേർത്ത നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. ജനുവരി 20 -നു നടക്കുന്ന 10 കിലോമീറ്റർ ഒളിമ്പിക്സ് മാരത്തൺ ഓട്ടത്തിൽ പങ്കെടുത്തുകൊണ്ട് വത്തിക്കാൻ കായികലോകത്തിലേയ്ക്ക് പേപ്പൽ ഫ്‌ളാഗിന്റെ ആദ്യ സാന്നിധ്യം അറിയിക്കുവാൻ ഒരുങ്ങുകയാണ്.
നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍ ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്റെ കായിക മന്ത്രാലയം അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.