
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ജൂൺ 18 വ്യാഴാഴ്ച രാവിലെ 11.45-ന് മ്യൂണിക്കിൽ എത്തിയ ബെനഡിക്ട് പാപ്പാ മൂന്ന് ദിവസത്തെ ജന്മദേശ സന്ദർശനത്തിന് ശേഷം 22 തിങ്കളാഴ്ച വത്തിക്കാനിൽ തിരിച്ചെത്തി. 2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ ജർമനിയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു ഇത്. ഈ സന്ദർശനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, ആരോഗ്യനില മോശമായതിനാല്‍ പാപ്പ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന് പരക്കെ ഉണ്ടായ ഒരനാവശ്യ പ്രചരണത്തോടെയായിരുന്നു.
93 വയസുള്ള ബെനഡിക്ട് പാപ്പാ ജർമ്മനിയിലേക്ക് പോയത് രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന, രോഗശയ്യയിലായിരിക്കുന്ന 96 വയസുള്ള തന്റെ സഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കാനായിരുന്നു. യഥാർത്ഥത്തിൽ 2013-ൽ സ്ഥാനത്യാഗത്തിന് ശേഷം ബെനഡിക്റ്റ് പാപ്പാ ഇറ്റലിയുടെ പുറത്തേക്ക് പോലും നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്.
ജൂൺ 18 വ്യാഴാഴ്ച റേഗന്‍സ്ബുര്‍ഗില്‍ എത്തിയ പാപ്പാ തന്റെ സഹോദരനൊപ്പം രണ്ടു ദിവസം ചെലവഴിക്കുകയും, അവിടെത്തന്നെയുള്ള തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങൾ സന്ദര്‍ശിച്ചു. ജൂൺ 20-ന് റാറ്റ്സിംഗർ സഹോദരങ്ങൾ ഒരുമിച്ച് ദിവ്യബലി അർപ്പിച്ചു. തുടർന്ന്, റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍, 1969-77 കാലഘട്ടത്തില്‍ പ്രഫസറായിരിക്കുമ്പോള്‍ താൻ താമസിച്ചിരുന്ന റേഗന്‍സ്ബുര്‍ഗ് പെന്റ്‌ലിംഗിലെ വസതിയിലും അദ്ദേഹം ഏതാനും സമയം ചെലവഴിച്ചു. ആ വസതി ഇപ്പോള്‍ പോപ്പ് ബെനഡിക്ട് 16-Ɔമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
പാപ്പാ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് 22-Ɔο തീയതി പാപ്പാ റോമിലേക്ക് തിരിച്ചെത്തിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.