
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ജൂൺ 18 വ്യാഴാഴ്ച രാവിലെ 11.45-ന് മ്യൂണിക്കിൽ എത്തിയ ബെനഡിക്ട് പാപ്പാ മൂന്ന് ദിവസത്തെ ജന്മദേശ സന്ദർശനത്തിന് ശേഷം 22 തിങ്കളാഴ്ച വത്തിക്കാനിൽ തിരിച്ചെത്തി. 2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ ജർമനിയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു ഇത്. ഈ സന്ദർശനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്, ആരോഗ്യനില മോശമായതിനാല്‍ പാപ്പ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന് പരക്കെ ഉണ്ടായ ഒരനാവശ്യ പ്രചരണത്തോടെയായിരുന്നു.
93 വയസുള്ള ബെനഡിക്ട് പാപ്പാ ജർമ്മനിയിലേക്ക് പോയത് രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന, രോഗശയ്യയിലായിരിക്കുന്ന 96 വയസുള്ള തന്റെ സഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കാനായിരുന്നു. യഥാർത്ഥത്തിൽ 2013-ൽ സ്ഥാനത്യാഗത്തിന് ശേഷം ബെനഡിക്റ്റ് പാപ്പാ ഇറ്റലിയുടെ പുറത്തേക്ക് പോലും നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്.
ജൂൺ 18 വ്യാഴാഴ്ച റേഗന്‍സ്ബുര്‍ഗില്‍ എത്തിയ പാപ്പാ തന്റെ സഹോദരനൊപ്പം രണ്ടു ദിവസം ചെലവഴിക്കുകയും, അവിടെത്തന്നെയുള്ള തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങൾ സന്ദര്‍ശിച്ചു. ജൂൺ 20-ന് റാറ്റ്സിംഗർ സഹോദരങ്ങൾ ഒരുമിച്ച് ദിവ്യബലി അർപ്പിച്ചു. തുടർന്ന്, റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍, 1969-77 കാലഘട്ടത്തില്‍ പ്രഫസറായിരിക്കുമ്പോള്‍ താൻ താമസിച്ചിരുന്ന റേഗന്‍സ്ബുര്‍ഗ് പെന്റ്‌ലിംഗിലെ വസതിയിലും അദ്ദേഹം ഏതാനും സമയം ചെലവഴിച്ചു. ആ വസതി ഇപ്പോള്‍ പോപ്പ് ബെനഡിക്ട് 16-Ɔമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
പാപ്പാ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് 22-Ɔο തീയതി പാപ്പാ റോമിലേക്ക് തിരിച്ചെത്തിയത്.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.