
സ്വന്തം ലേഖകൻ
റേഗന്‍സ്ബുര്‍ഗ്: വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കുറേനാളായി ചികിത്സയിലായിരിന്ന പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ-സഹോദരന്‍ മോണ്‍.ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. ഇന്ന്, ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്, 96 വയസായിരിന്നു. രോഗബാധിതനായ സഹോദരനെ കാണുവാൻ ബെനഡിക്ട് പതിനാറാമൻ പാപ്പാ കഴിഞ്ഞദിവസം ജർമനിയിലെ റേഗന്‍സ്ബുര്‍ഗ്ഗിൽ സന്ദർശനം നടത്തിയിരുന്നു. സഹോദരനോടോപ്പം 2 ദിവസങ്ങൾ ചെലവഴിച്ച പാപ്പ, അദ്ദേഹത്തോടൊപ്പം ദിവ്യബലിയര്‍പ്പണവും നടത്തിയിരുന്നു.
ബനഡിക്ട് പതിനാറാമനേക്കാൾ മൂന്ന് വയസിന് മൂത്തതായിരുന്നു ജോര്‍ജ്ജ് റാറ്റ്‌സിംഗറെങ്കിലും 1951 ജൂൺ 29-ന് ഇരുവരും ഒരുമിച്ചായിരിന്നു പൗരോഹിത്യം സ്വീകരിച്ചത്. 2011-ല്‍ പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം റോമില്‍ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. ‘തന്റെ ജീവിതത്തിലുടനീളം ജോര്‍ജ്ജ് സുഹൃത്തുമാത്രമല്ല, വിശ്വസ്തനായ മാർഗദർശി’കൂടിയായിരുന്നുവെന്നാണ് ബെനഡിക്ട് പാപ്പ സഹോദരനെക്കുറിച്ച് പറഞ്ഞിരുന്നത്.
1924 ജനുവരിയിൽ ജനിച്ച ജോർജ്ജ് റാറ്റ്‌സിംഗർ 1935-ലാണ് മൈനർ സെമിനാരിയിൽ ചേരുന്നത്. ദേവാലയ സംഗീതത്തിലും, പിയാനോ വായനയിലുമായിരുന്നു കൂടുതൽ താൽപ്പര്യം. പൗരോഹിത്യസ്വീകരണ ശേഷം, 1964 മുതൽ 1994 വരെ റേഗന്‍സ്ബുര്‍ഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു അദ്ദേഹം. കൂടാതെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ദേവാല സംഗീത പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം സദർശനം നടത്തിയിട്ടുണ്ട്.
1967-ലാണ് വൈദികനായിരുന്ന ജോർജ്ജിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തുന്നത്. 2008-ൽ ഇറ്റലിയിലെ ലാസിയോ പ്രവിശ്യ മോൺ.ജോർജിന് റാറ്റ്സിംഗറിന് ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചു.
2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ നടത്തിയ ജർമനി സന്ദർശനവും തിരിച്ചു വരവും
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.