Categories: World

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സഹോദരൻ മോൺ.ജോർജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി

ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്, 96 വയസായിരിന്നു...

സ്വന്തം ലേഖകൻ

റേഗന്‍സ്ബുര്‍ഗ്: വാർദ്ധക്യ സഹജമായ കാരണങ്ങളാൽ കുറേനാളായി ചികിത്സയിലായിരിന്ന പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ-സഹോദരന്‍ മോണ്‍.ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. ഇന്ന്, ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്, 96 വയസായിരിന്നു. രോഗബാധിതനായ സഹോദരനെ കാണുവാൻ ബെനഡിക്ട് പതിനാറാമൻ പാപ്പാ കഴിഞ്ഞദിവസം ജർമനിയിലെ റേഗന്‍സ്ബുര്‍ഗ്ഗിൽ സന്ദർശനം നടത്തിയിരുന്നു. സഹോദരനോടോപ്പം 2 ദിവസങ്ങൾ ചെലവഴിച്ച പാപ്പ, അദ്ദേഹത്തോടൊപ്പം ദിവ്യബലിയര്‍പ്പണവും നടത്തിയിരുന്നു.

ബനഡിക്ട് പതിനാറാമനേക്കാൾ മൂന്ന് വയസിന് മൂത്തതായിരുന്നു ജോര്‍ജ്ജ് റാറ്റ്‌സിംഗറെങ്കിലും 1951 ജൂൺ 29-ന് ഇരുവരും ഒരുമിച്ചായിരിന്നു പൗരോഹിത്യം സ്വീകരിച്ചത്. 2011-ല്‍ പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം റോമില്‍ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. ‘തന്റെ ജീവിതത്തിലുടനീളം ജോര്‍ജ്ജ് സുഹൃത്തുമാത്രമല്ല, വിശ്വസ്തനായ മാർഗദർശി’കൂടിയായിരുന്നുവെന്നാണ് ബെനഡിക്ട് പാപ്പ സഹോദരനെക്കുറിച്ച് പറഞ്ഞിരുന്നത്.

1924 ജനുവരിയിൽ ജനിച്ച ജോർജ്ജ് റാറ്റ്‌സിംഗർ 1935-ലാണ് മൈനർ സെമിനാരിയിൽ ചേരുന്നത്‌. ദേവാലയ സംഗീതത്തിലും, പിയാനോ വായനയിലുമായിരുന്നു കൂടുതൽ താൽപ്പര്യം. പൗരോഹിത്യസ്വീകരണ ശേഷം, 1964 മുതൽ 1994 വരെ റേഗന്‍സ്ബുര്‍ഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു അദ്ദേഹം. കൂടാതെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ദേവാല സംഗീത പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം സദർശനം നടത്തിയിട്ടുണ്ട്.

1967-ലാണ് വൈദികനായിരുന്ന ജോർജ്ജിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തുന്നത്. 2008-ൽ ഇറ്റലിയിലെ ലാസിയോ പ്രവിശ്യ മോൺ.ജോർജിന് റാറ്റ്സിംഗറിന് ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചു.

2006 നുശേഷം പോപ്പ് എമരിത്തസ് ബെനഡിക്ട് പതിനാറാമൻ നടത്തിയ ജർമനി സന്ദർശനവും തിരിച്ചു വരവും

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

6 days ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago