
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പാപ്പ എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ 93-ന്റെ നിറവിൽ. 1927 ഏപ്രിൽ 16-ന് ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ മാർക്ട്ടലിൽ ആയിരുന്നു ജോസഫ് രാറ്റ്സിംഗറിന്റെ ജനനം. 1939 -ൽ സെമിനാരിയിൽ ചേർന്നു. 1941-ൽ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സെമിനാരിയിൽ പഠനം തുടർന്നു. 1951 ജൂൺ 29-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, 1953-ൽ മ്യൂണിക്ക് സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പങ്കാളിയായിരുന്നു. 1977-ൽ മ്യൂണിക് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. 1981-ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപപ്പയുടെ കാലത്ത് വിശ്വാസത്തിരുസംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. ജോൺപോൾ രണ്ടാമൻ പാപ്പയുടെ ദേഹവിയോഗത്തെ തുടർന്ന് 2005 ഏപ്രിൽ 19-ന് 265-Ɔο മത് പാപ്പായായി തെരഞ്ഞെടുക്കപ്പെടുകയും, ബെനഡിക്ട് പതിനാറാമൻ എന്ന സ്ഥാനിക നാമം തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ, 2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാസഭയെ അദ്ദേഹം നയിച്ചു. അനാരോഗ്യം മൂലം 2013 ഫെബ്രുവരിയിൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.
സ്ഥാനത്യാഗം ചെയ്ത നാൾമുതൽ ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമൻ പ്രാർത്ഥനാജീവിതം തുടരുന്നത്. അപൂർവ്വം ആവശ്യങ്ങൾക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പാ, തികഞ്ഞ ഒരു ആത്മീയാചാര്യന്റെ ജീവിതക്രമമാണ് പിൻചെല്ലുന്നത്. ദൈവശാസ്ത്രപരവും താത്വികവും ധാർമ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നൽകിയിട്ടുള്ള ഗ്രന്ഥകാരൻ കൂടിയാണ് അദ്ദേഹം. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെയും സന്ദേശത്തെയും കുറിച്ചുള്ള പുസ്തക ത്രയം “നസ്രത്തിലെ യേശു” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.