
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ്-19 രോഗഭീതിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ ആഗ്രഹപ്രകാരം ഏപ്രിൽ 17 മുതൽ ഏപ്രിൽ 25 വരെ വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലായിരിക്കുമെന്ന് വരാപ്പുഴ അതിരൂപതാ പ്രൊക്ലമേഷൻ കമ്മീഷൻ അറിയിച്ചു. സൗഖ്യദായകനായ ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ ലോകത്തിനു വേണ്ടിയും, രാജ്യത്തിനുവേണ്ടിയും, നാടിനു വേണ്ടിയും, ജനത്തിനു വേണ്ടിയുമാണ് വൈദീകരുടെ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നത്.
വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും, തങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസങ്ങളിൽ, ഏപ്രിൽ 17 വെള്ളി മുതൽ ഏപ്രിൽ 25 ശനി വരെ, രാവിലെ 08 മുതൽ രാത്രി 08 വരെയുള്ള 12 മണിക്കൂറുകൾ തനിയെയിരുന്നു പ്രാർത്ഥിക്കുന്ന രീതിയിലാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, അതിരൂപത തലത്തിൽ നടത്തപ്പെടുന്ന വൈദീകരുടെ ഈ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ വിശ്വാസികൾ ഭവനങ്ങളിലായിരുന്നുകൊണ്ട് സാധിക്കുന്ന രീതിയിൽ ആത്മനാ പങ്കുചേരണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നാം ഫൊറോന മുതൽ എട്ടാം ഫൊറോന വരെയുള്ള ക്രമം ഇങ്ങനെ:
1-Ɔο ഫൊറോന – 17 വെള്ളി
2-Ɔο ഫൊറോന – 18 ശനി
3-Ɔο ഫൊറോന – 20 തിങ്കൾ
4-Ɔο ഫൊറോന – 21 ചൊവ്വ
5-Ɔο ഫൊറോന – 22 ബുധൻ
6-Ɔο ഫൊറോന – 23 വ്യാഴം
7-Ɔο ഫൊറോന – 24 വെള്ളി
8-Ɔο ഫൊറോന – 25 ശനി
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.