
സ്വന്തം ലേഖകൻ
ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക. കഴിഞ്ഞ ദിവസമാണ് അതിരൂപതയെയും ഭാരത കത്തോലിക്കാസഭയെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌ത ദൈവനിന്ദ അരങ്ങേറിയത്. വിശുദ്ധകുർബാനയുടെ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം പുറത്തേക്ക് എറിയപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.
കവർച്ചാ ശ്രമത്തിനിടെയിൽ ആയിരിക്കാം ദിവ്യകാരുണ്യം ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദിവ്യകാരുണ്യ നാഥനോട് ചെയ്ത ഈ ഗൗരവമായ ദൈവനിന്ദ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലാണ് സംഭവിച്ചത് എങ്കിലും അതിരൂപതയുടെ മുഴുവൻ മനോവികാരത്തെയും ആദ്ധ്യാത്മികതയെയും ഇത് ബാധിക്കുന്നതിനാൽ, അതിരൂപതയിലെ മുഴുവൻ സഭാ വിശ്വാസികളും ഈ ദൈവദ്രോഹ പ്രവർത്തിക്കു പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആർച്ച് ബിഷപ്പ്, പീറ്റർ മക്കാദോ അറിയിച്ചു.
അതിനാൽ ജനുവരി 24, വെള്ളിയാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ സഭ ഭവനങ്ങളിലും ദിവ്യകാരുണ്യ നാഥനനെ പ്രത്യേകമായി സ്തുതിക്കാനും ആരാധിക്കുവാനും, രാവിലെ മുതൽ വൈകുന്നേരം വരെ പന്ത്രണ്ട് മണിക്കൂർ നീണ്ട ദിവ്യകാരുണ്യ ആരാധന നയിക്കുവാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.