
സ്വന്തം ലേഖകൻ
ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക. കഴിഞ്ഞ ദിവസമാണ് അതിരൂപതയെയും ഭാരത കത്തോലിക്കാസഭയെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌ത ദൈവനിന്ദ അരങ്ങേറിയത്. വിശുദ്ധകുർബാനയുടെ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം പുറത്തേക്ക് എറിയപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.
കവർച്ചാ ശ്രമത്തിനിടെയിൽ ആയിരിക്കാം ദിവ്യകാരുണ്യം ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദിവ്യകാരുണ്യ നാഥനോട് ചെയ്ത ഈ ഗൗരവമായ ദൈവനിന്ദ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലാണ് സംഭവിച്ചത് എങ്കിലും അതിരൂപതയുടെ മുഴുവൻ മനോവികാരത്തെയും ആദ്ധ്യാത്മികതയെയും ഇത് ബാധിക്കുന്നതിനാൽ, അതിരൂപതയിലെ മുഴുവൻ സഭാ വിശ്വാസികളും ഈ ദൈവദ്രോഹ പ്രവർത്തിക്കു പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആർച്ച് ബിഷപ്പ്, പീറ്റർ മക്കാദോ അറിയിച്ചു.
അതിനാൽ ജനുവരി 24, വെള്ളിയാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ സഭ ഭവനങ്ങളിലും ദിവ്യകാരുണ്യ നാഥനനെ പ്രത്യേകമായി സ്തുതിക്കാനും ആരാധിക്കുവാനും, രാവിലെ മുതൽ വൈകുന്നേരം വരെ പന്ത്രണ്ട് മണിക്കൂർ നീണ്ട ദിവ്യകാരുണ്യ ആരാധന നയിക്കുവാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.