
ഫാ. വില്യം നെല്ലിക്കൽ
റോം: കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പ്രത്യേക വിഭാഗത്തിലായിരുന്നു വത്തിക്കാന്‍റെ ഹ്രസ്വചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.
കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സംബന്ധിച്ച് 2017-ൽ ഇറക്കിയ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളർത്താനും ഉൾക്കൊള്ളാനും…” (To welcome, to protect, to promote and to integrate) എന്ന മൂന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രമാണ് ജൂണ്‍ 15-Ɔο തിയതി വെള്ളിയാഴ്ച 12-Ɔമത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരം നേടിയത്.
സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള വിഭാഗവും അർജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരം കേന്ദ്രമാക്കിയുള്ള “ലാ മാക്കി കമ്യൂണിക്കേഷന്‍സ്” കമ്പനിയും ചേർന്ന് നിർമ്മിച്ചതാണ് ഈ “വീഡിയോ സ്പോട്” അല്ലെങ്കില്‍ ഹ്രസ്വചലച്ചിത്രം.
വെള്ളിയാഴ്ച വൈകുന്നേരം മാഡ്രിഡിലെ ഫെർണാണ്ടോ റോജാസ് തിയറ്ററിൽ നടന്ന ചടങ്ങിൽ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ സെക്രട്ടറി, മോൺ. മൈക്കിൾ ചേർണി പുരസ്ക്കാരം ഏറ്റുവാങ്ങി.
മലയാളം ഉൾപ്പെടെ 30-ൽപ്പരം ഭാഷകളിൽ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഈ ഹ്രസ്വചലച്ചിത്രം ഉപശീർഷകം (subtitle) ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.