
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോസ്റ്റൽ ഗാന്ധിയൻ എന്നറിയപ്പെടുന്ന എഫ്.എം.ലാസറിന് സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് പുരസ്ക്കാരം ലഭിച്ചു. ഇന്റെർനാഷണൽ പീസ് യൂണിവേഴ്‌സിറ്റിയാണ് ഇന്നലെ ഫെബ്രുവരി 23-ന്, കർണ്ണാടകയിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് സാമൂഹ്യ സേവനത്തിനുള്ള ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചത്. എഫ്.എം.ലാസർ ഇനിമുതൽ ഡോക്ടർ എഫ്.എം.ലാസർ എന്ന് അറിയപ്പെടും. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവകാംഗമാണ്.
ഇദ്ദേഹത്തിന്റെ സത്യസന്ധമായ സാമൂഹ്യ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഡോക്ടറേറ്റ് പുരസ്ക്കാരം വിലയിരുത്തപ്പെടുന്നത്. ഇൻഡാക് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഇദ്ദേഹം മികച്ച ഗാന്ധിയനും അംഗപരിമിതർക്കായി ശബ്ദമുയർത്തുന്ന മികച്ച വ്യക്തിത്വത്തിന് ഉടമയുമാണ് .
മൂന്ന് പതിറ്റാണ്ടു കാലത്തോളം ജനിച്ച സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവന്മരണ പോരാട്ടങ്ങളിലൂടെ മദ്യമെന്ന വിപത്തിനെ ഉന്മൂലനചെയ്യുവാനും, ഓരോ തീരദേശ കുടിലിൽ നിന്നും മദ്യമെന്ന വിഷത്തെ പടിയിറക്കുവാനും, തോരാത്ത കണ്ണീരൊപ്പി സമാധാനവും ശാന്തിയും യാഥാർഥ്യമാക്കുവാൻ നിരന്തരം പരിശ്രമിച്ചതിന്റെ അനന്തര ഫലമാണ് ഈ ഡോക്ടറേറ്റ് പുരസ്ക്കാരം.
അതുപോലെ തന്നെ, അസംഘടിതരായ അംഗവൈകല്യമുള്ളവരെ ഇൻഡാക്കിന്റെ കീഴിൽ, പുതിയ ദിശാബോധം നൽകി അണിനിരത്തി, തന്റെ ജീവിതം കൊണ്ട് മാതൃകനൽകി, ജീവിതത്തിൽ പ്രതീക്ഷയുടെ പുത്തൻപാതയൊരുക്കാൻ നിരന്തരം തളരാതെ ത്യാഗത്തോടെ പ്രയാണം ചെയ്യുന്നത്തിന്റെ ഫലമാണ് ഈ ഡോക്ടറേറ്റ് പുരസ്ക്കാരം.
മൽസ്യതൊഴലാളി സമൂഹത്തിന്റെ അഭിമാനമാണ് ഡോക്ടർ എഫ്.എം. ലാസർ ഫെർണാണ്ടസ്.
അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിക്കുന്ന വിവരം അറിഞ്ഞ് ഗാന്ധി പീസ് മിഷൻ നാഷണൽ ട്രസ്റ്റ്; ഡോ. എൻ. രാധാകൃഷ്ണൻ, കേരള സ്വദേശി പ്രസ്ഥാനത്തിന്റെ സ്ഥാപക ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സദാനന്ദൻ, വൈ.എം.സി.എ. പബ്ലിക് റിലേഷൻസ് ചെയർമാൻ റെജി കുന്നുംപുറം, സബർമതി ചെയർമാൻ വി.കെ.മോഹനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.