
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഫാ.സാബാസ് ഇഗ്നേഷ്യസ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ‘അജപാലന ദൈവശാസ്ത്ര ഗവേഷണ’ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബുധനാഴ്ച്ച ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.സാബാസ് ഇഗ്നേഷ്യസ് അറിയപ്പെടുക ‘റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്’ എന്നായിരിക്കും.
ബെനഡിക്ട് പതിനാറാം പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ ‘സത്യത്തിൽ സ്നേഹം’ (Caritas in Veritate ) എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development ഓർഗനൈസഷൻസ്’ (UNDP) ന്റെയും മനുഷ്യവികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തുള്ളതായിരുന്നു പഠനം.
ഗവേഷണ പ്രബന്ധ ലക്ഷ്യം; ‘സത്യത്തിൽ സ്നേഹം’ എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development Organizations’ ന്റെയും വികസന വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ട്, ‘ഒരു പുതിയ വികസന സാധ്യതയ്ക്ക് രൂപം നൽകുകയും, ഈ വികസന സാധ്യത തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലനദൗത്യ ഇടങ്ങളിൽ എങ്ങനെ പരിപോഷപെടുത്താൻ സാധിക്കും എന്നും കണ്ടെത്തുകയുമായിരുന്നു. 4 വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന
അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.സാബാസ് ഇഗ്‌നേഷ്യസ്.
ഫാ.സാബാസ് തന്റെ ബിരുദാനന്തര ബിരുദം രണ്ടു വർഷം കൊണ്ട് “സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ” എന്ന വിഷയത്തിൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയത്.
തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവകയിൽ ജോർജ് ഇഗ്‌നേഷ്യസും നിർമല ഇഗ്‌നേഷ്യസുമാണ് മാതാപിതാക്കൾ.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.