
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഫാ.സാബാസ് ഇഗ്നേഷ്യസ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ‘അജപാലന ദൈവശാസ്ത്ര ഗവേഷണ’ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബുധനാഴ്ച്ച ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.സാബാസ് ഇഗ്നേഷ്യസ് അറിയപ്പെടുക ‘റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്’ എന്നായിരിക്കും.
ബെനഡിക്ട് പതിനാറാം പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ ‘സത്യത്തിൽ സ്നേഹം’ (Caritas in Veritate ) എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development ഓർഗനൈസഷൻസ്’ (UNDP) ന്റെയും മനുഷ്യവികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തുള്ളതായിരുന്നു പഠനം.
ഗവേഷണ പ്രബന്ധ ലക്ഷ്യം; ‘സത്യത്തിൽ സ്നേഹം’ എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development Organizations’ ന്റെയും വികസന വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ട്, ‘ഒരു പുതിയ വികസന സാധ്യതയ്ക്ക് രൂപം നൽകുകയും, ഈ വികസന സാധ്യത തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലനദൗത്യ ഇടങ്ങളിൽ എങ്ങനെ പരിപോഷപെടുത്താൻ സാധിക്കും എന്നും കണ്ടെത്തുകയുമായിരുന്നു. 4 വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന
അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.സാബാസ് ഇഗ്‌നേഷ്യസ്.
ഫാ.സാബാസ് തന്റെ ബിരുദാനന്തര ബിരുദം രണ്ടു വർഷം കൊണ്ട് “സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ” എന്ന വിഷയത്തിൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയത്.
തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവകയിൽ ജോർജ് ഇഗ്‌നേഷ്യസും നിർമല ഇഗ്‌നേഷ്യസുമാണ് മാതാപിതാക്കൾ.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.