
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഫാ.സാബാസ് ഇഗ്നേഷ്യസ് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ‘അജപാലന ദൈവശാസ്ത്ര ഗവേഷണ’ത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബുധനാഴ്ച്ച ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.സാബാസ് ഇഗ്നേഷ്യസ് അറിയപ്പെടുക ‘റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്’ എന്നായിരിക്കും.
ബെനഡിക്ട് പതിനാറാം പാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ ‘സത്യത്തിൽ സ്നേഹം’ (Caritas in Veritate ) എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development ഓർഗനൈസഷൻസ്’ (UNDP) ന്റെയും മനുഷ്യവികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തുള്ളതായിരുന്നു പഠനം.
ഗവേഷണ പ്രബന്ധ ലക്ഷ്യം; ‘സത്യത്തിൽ സ്നേഹം’ എന്ന സാമൂഹ്യ പ്രബോധനത്തിന്റെയും, ‘United Nations Development Organizations’ ന്റെയും വികസന വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ട്, ‘ഒരു പുതിയ വികസന സാധ്യതയ്ക്ക് രൂപം നൽകുകയും, ഈ വികസന സാധ്യത തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലനദൗത്യ ഇടങ്ങളിൽ എങ്ങനെ പരിപോഷപെടുത്താൻ സാധിക്കും എന്നും കണ്ടെത്തുകയുമായിരുന്നു. 4 വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന
അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.സാബാസ് ഇഗ്‌നേഷ്യസ്.
ഫാ.സാബാസ് തന്റെ ബിരുദാനന്തര ബിരുദം രണ്ടു വർഷം കൊണ്ട് “സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ” എന്ന വിഷയത്തിൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയത്.
തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവകയിൽ ജോർജ് ഇഗ്‌നേഷ്യസും നിർമല ഇഗ്‌നേഷ്യസുമാണ് മാതാപിതാക്കൾ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.