
ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 10:31-42), യേശുവിനെതിരെ കൂടിക്കൂടി വരുന്ന എതിർപ്പിനെ കുറിച്ച് നാം വായിച്ചുകേൾക്കുന്നു. യേശുവിന്റെ വചനങ്ങളിൽ ഇടർച്ച തോന്നിയവർ അവിടുത്തെ എറിയുവാൻ കല്ലുകൾ എടുക്കുന്നു. എന്നാൽ, ഈ സുവിശേഷഭാഗത്തിന്റെ അവസാനത്തിൽ (വാക്യം 42), വളരെപ്പേർ യേശുവിൽ വിശ്വസിക്കുന്നതായും നാം കാണുന്നുണ്ട്. യേശുവിന്റെ ദൗത്യ നിർവഹണത്തോട് ഇങ്ങനെ രണ്ടുതരത്തിലുള്ള പ്രതികരണങ്ങൾ കാണാം: ചിലർ വിശ്വസിക്കുന്നു, ചിലർ എതിർക്കുന്നു. ഈ എതിർപ്പ് കൂടി അതിന്റെ ഉന്നതസ്ഥായിയിലെത്തുമ്പോൾ യേശുവിന്റെ കുരിശുമരണം സംഭവിക്കുന്നു.
സമാനമായ ഒരു എതിർപ്പിനെക്കുറിച്ച് ഇന്ന് ആദ്യവായനയിൽ ജെറമിയ പ്രവാചകനും പറയുന്നുണ്ട് (ജെറമിയ 20:10-13). തന്റെ സുഹൃത്തുക്കൾ പോലും തന്റെ പരാജയവും വീഴ്ചയും കാണാൻ കാത്തിരിക്കുന്നതായി പ്രവാചകൻ പരിതപിക്കുന്നു. എന്നാൽ, ‘തന്റെ ശത്രുപക്ഷത്തിനു കാലിടറും, താൻ വിജയിക്കുകയും ചെയ്യും’ എന്ന് ജെറമിയ വിശ്വാസം പ്രകടിപ്പിക്കുന്നു. ഈ പ്രത്യാശയുടെ കാരണം, “വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്” എന്ന ബോധ്യമാണ്.
ഈ വചനഭാഗം ആരംഭിക്കുന്നത്, ഭീതിയെക്കുറിച്ചു പറഞ്ഞാണെങ്കിലും, അവസാനിക്കുന്നത് “ദുഷ്ടരുടെ കയ്യിൽ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് ദൈവത്തിനു കീർത്തനം ആലപിച്ചുകൊണ്ടാണ്. എതിർപ്പുകളുടെയും പ്രതികൂലമായ സാഹചര്യങ്ങളുടെയും നടുവിൽനിന്നുകൊണ്ട് സ്തുതിയുടെ കീർത്തനം പാടാൻ പ്രവാചകനെ പ്രചോദിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ ദൈവാശ്രയത്വമാണ്. ‘ജീവിതത്തിലെ ഏതു സാഹചര്യത്തിലും, അതെല്ലാം തരണം ചെയ്യാൻ ദൈവം കൂടെനിന്നു ശക്തിതരും’ എന്ന ബോധ്യത്തിൽ അനുദിനം വളരാൻ നമുക്ക് സാധിക്കട്ടെ.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.