
ഫാ. വില്യം നെല്ലിക്കൽ
റോം: കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പ്രത്യേക വിഭാഗത്തിലായിരുന്നു വത്തിക്കാന്‍റെ ഹ്രസ്വചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.
കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സംബന്ധിച്ച് 2017-ൽ ഇറക്കിയ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളർത്താനും ഉൾക്കൊള്ളാനും…” (To welcome, to protect, to promote and to integrate) എന്ന മൂന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രമാണ് ജൂണ്‍ 15-Ɔο തിയതി വെള്ളിയാഴ്ച 12-Ɔമത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരം നേടിയത്.
സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള വിഭാഗവും അർജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരം കേന്ദ്രമാക്കിയുള്ള “ലാ മാക്കി കമ്യൂണിക്കേഷന്‍സ്” കമ്പനിയും ചേർന്ന് നിർമ്മിച്ചതാണ് ഈ “വീഡിയോ സ്പോട്” അല്ലെങ്കില്‍ ഹ്രസ്വചലച്ചിത്രം.
വെള്ളിയാഴ്ച വൈകുന്നേരം മാഡ്രിഡിലെ ഫെർണാണ്ടോ റോജാസ് തിയറ്ററിൽ നടന്ന ചടങ്ങിൽ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ സെക്രട്ടറി, മോൺ. മൈക്കിൾ ചേർണി പുരസ്ക്കാരം ഏറ്റുവാങ്ങി.
മലയാളം ഉൾപ്പെടെ 30-ൽപ്പരം ഭാഷകളിൽ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഈ ഹ്രസ്വചലച്ചിത്രം ഉപശീർഷകം (subtitle) ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.