
സ്വന്തം ലേഖകൻ
കാരക്കാസ്: ‘യേശുവിന്‍റെ ദാസികളായ സഹോദരികൾ’ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ കാർമെൻ റെന്‍റിലെസ് മാർട്ടിനെസിനെ ഇന്നലെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലായിരുന്നു തിരുകർമ്മങ്ങൾ.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുകർമ്മങ്ങൾ
കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു
കാർമെന്‍റെ മാധ്യസ്ഥത്താൽ നിരവധി രോഗസൗഖ്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഒരു വനിത ഡോക്ടറിനു കാർമെന്‍റെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത രോഗ സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനു വത്തിക്കാൻ ആത്യന്തികമായി പരിഗണിച്ചത്. വനിത ഡോക്ടറിനു വൈദ്യുതാഘാതമേറ്റ് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഈ വനിത ഡോക്ടറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്കു പോകവെ കാർമെന്‍റെ ചിത്രത്തിനു മുന്നിൽ നിന്ന് യുവ ഡോക്ടർ പ്രാർത്ഥിച്ചു. ആ നിമിഷം തന്നെ വനിതാ ഡോക്ടർക്ക് അത്ഭുത രോഗ സൗഖ്യം ലഭിച്ചു എന്നാണ് സാക്ഷ്യം. വൈദ്യശാസ്തപരമായി യാതൊരു വിശദീകരണവും ഇല്ലാത്ത സംഭവമാണെന്ന്‍ മനസ്സിലാക്കിയാണ് വത്തിക്കാൻ ഇത് അംഗീകരിച്ചത്.
വാഴ്ത്തപ്പെട്ട കാർമന് ജന്മനാതന്നെ ഇടതുകരം ഇല്ലായിരുന്നു, എന്നിട്ടും കൃത്രിമ കരത്തിന്‍റെ സഹായത്തോടെ ദരിദ്രരെയും ആലംബഹീനരെയും ശുശ്രുഷിക്കുന്നതിൽ സർവ്വഥാ ജാഗ്രത കാട്ടിയിരുന്നു.
1903 ആഗസ്റ്റ് 11-ന് കാരക്കാസിൽ ജനനം.
1927-ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ‘പരിശുദ്ധ കൂദാശയുടെ യേശുവിന്‍റെ ദാസികൾ’ എന്ന സന്യാസിനിസമൂഹത്തിൽ ചേർന്നു.
1931 സെപ്റ്റംബർ 8-ന് നിത്യ വ്രതവാഗ്ദാനം.
1977 മെയ് 9-ന് നിത്യതയിലേയ്ക്ക്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.