Categories: Vatican

വത്തിക്കാന്റെ തെരുവീഥിയിൽ ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി സ്മരണാഞ്ജലിയർപ്പിച്ച് ഒരുകൂട്ടം മലയാളികൾ

കേരളാ റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലിയുടെ നേതൃത്വത്തിൽ

മില്ലറ്റ് രാജപ്പൻ

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ തെരുവീഥിയിൽ ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി സ്മരണാഞ്ജലിയർപ്പിച്ച് കേരളാ റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.അർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ ഒരു കൂട്ടം മലയാളികൾ. ഞായറാഴ്ച അക്ഷരാർത്ഥത്തിൽ വത്തിക്കാന്റെ തെരുവീഥികളുടെ ശ്രദ്ധപിടിച്ചുപറ്റിയതായിരുന്നു ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി നടത്തിയ ഐക്യദാർഢ്യ പ്രദിക്ഷിണം. ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം ഈ സ്മരണാഞ്ജലി വളരെ അർത്ഥവത്തതാക്കി മാറ്റി.

വത്തിക്കാന്റെ വീഥികളിലൂടെ ശ്രീലങ്കയ്‌ക്കുവേണ്ടി വിവിധ ഭാക്ഷകളിലെഴുതിയ വലിയ പ്ലക്കാർഡുകളുമായി, പ്രാർത്ഥനകളുരുവിട്ടുകൊണ്ട് കടന്നുപോയ ഐക്യദാർഢ്യ പ്രദിക്ഷിണം വത്തിക്കാൻ ബസലിക്കയും കടന്ന് ദൈവകരുണയുടെ തിരുനാളിന് സമർപ്പിക്കപ്പെട്ട ദേവാലയത്തിൽ എത്തി. അവിടെവച്ച് ശ്രീലങ്കയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സമർപ്പിച്ച് കരുണക്കൊന്ത പ്രാർത്ഥിച്ചു.

തുടർന്ന്, വീണ്ടും പ്രദിക്ഷിണമായി ഇടവക ദേവാലയമായ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ എത്തുകയും ആരാധനയും ദിവ്യബലിയും അർപ്പിക്കുകയും ചെയ്തു. യുവജന ദിനമായി ആചരിക്കുവാൻ മാറ്റിവയ്ക്കപ്പെട്ട ദിനമായതിനാൽ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകിയത് യുവജനങ്ങളായിരുന്നു.

റോമിലെ മലയാളികളുടെ മുൻ ഇടവകവികാരിയായിരുന്ന കണ്ണൂർ രൂപതാ അംഗം ഫാ.രാജൻ ഫൗസ്റ്റോയും ഐക്യദാർഢ്യ പ്രദിക്ഷിണത്തിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തു. ക്രിസ്തുവിന്റെ കാരുണ്യം ആവോളം അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും, കഷ്‌ടതകൾക്കിടയിലും ദൈവസ്നേഹത്തിൽ നിത്യം നിൽനിൽക്കാൻ നമുക്ക് സാധിക്കണമെന്നും ഫാ.രാജൻ പറഞ്ഞു.

കേരളീയരായ നമ്മെ സംബന്ധിച്ചിടത്തോളം ശ്രീലങ്ക നമ്മുടെ അയൽക്കാരാണെന്നും, അവർക്ക് സംഭവിച്ചിരിക്കുന്ന ഈ വേദനയിൽ നമ്മൾ പൂർണ്ണമായും പങ്കുകൊണ്ട് അവർക്ക് ശക്തിപകരണമെന്നും ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ ആഹ്വാനം ചെയ്തു. ഒരു പക്ഷെ, ഇത്രയുംനാൾ സുരക്ഷിതരെന്ന് കരുതിയിരുന്ന നമ്മുടെ ദേവാലയങ്ങളും പ്രാർത്ഥനായിടങ്ങളും സുരക്ഷിതമല്ലെന്ന സൂചനകൂടിയാണ് ശ്രീലങ്കയിൽ നടന്ന ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്നും ഫാ.സനു പറഞ്ഞു.

ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടിയുള്ള സ്മരണാഞ്ജലിയിലും തിരുകർമ്മങ്ങളിലും വൈദീകരും, സന്യാസിനികളും, വൈദീകവിദ്യാർഥികളും, ഇടവക അംഗങ്ങളുമടക്കം മുന്നൂറിലധികം മലയാളികൾ പങ്കെടുത്തു. ഇടവക കൗൺസിലിന്റെയും, ഇടവക അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഈ ഐക്യദാർഢ്യ ദിനത്തെ പൂർണ്ണതയിലെത്തിച്ചതെന്ന് ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ പറഞ്ഞു.

vox_editor

View Comments

  • Heartfelt condolences to the families of our brethren in Sri Lanka. This Easter Sunday gave a shock to the entire universe. Lets pray for the deceased. May their souls rest in peace. Prayers

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago