
സ്വന്തം ലേഖകൻ
വിഴിഞ്ഞം: നമ്മൾ ചെയ്യുന്ന കാരുണ്യപ്രവർത്തികളും നന്മപ്രവർത്തികളും ദൈവമഹത്വം പ്രകടമാക്കുന്ന, ദൈവമഹത്വത്തിന് സാക്ഷ്യം നൽകുന്ന പ്രകാശമായി മാറണമെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ. വിഴിഞ്ഞം മുക്കോലയിലെ ഡിവൈൻ മേഴ്‌സി സെന്ററിൽ ‘ദൈവകരുണയുടെ തിരുനാൾ’ ആഘോഷത്തിന്റെ ഭാഗമായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ച് വചനം പങ്കുവയ്ക്കുകയായിരുന്നു ബിഷപ്പ്.
നമുക്ക് ദൈവത്തിന്റെ കാരുണ്യവും സ്നേഹവും രോഗശാന്തിയും മനസ്സമാധാനവും ലഭിക്കണമെന്ന് പ്രാർത്ഥിച്ചാൽ പോരാ, മറ്റുള്ളവർക്കും ഇവയൊക്കെ ലഭിക്കണമെന്ന് നാം പ്രാർഥിക്കണമെന്നാണ് ദൈവകാരുണ്യം നമ്മോട് ആവശ്യപ്പെടുന്നതെന്നും; ദൈവം നമ്മോട് കാരുണ്യം കാണിക്കുന്നത് നാം സ്വാർത്ഥരായി ആ കാരുണ്യം അനുഭവിക്കുവാനല്ല, മറിച്ച് ആ കാരുണ്യം മറ്റുള്ളവരിലേക്ക് കാരുണ്യ പ്രവർത്തികളായി സാക്ഷ്യപ്പെടുത്തുവാനും വേണ്ടിയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
ദൈവകരുണയുടെ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം വികാരി ജനറൽ മോൺ.സി.ജോസഫ്, റവ.ഡോ.ഹൈസെന്ത് എൻ.നായകം, ഡിവൈൻ മേഴ്‌സി സെന്റർ ഡയറക്റ്റർ ഫാ.ബെർണഡിൻ എം. ലൂയിസ് ഓ.സി.ഡി. തുടങ്ങിയവർ സഹകാർമികരായി.
അതുപോലെതന്നെ, കർമലൈറ്റ് ഓഫ് ഡിവൈൻ മേഴ്‌സി സന്യാസിനികളും, ഡിവൈൻ മേഴ്‌സി സെന്ററിന്റെ തണലിൽ തങ്ങളുടെ പഠനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളും, മറ്റ് വിശ്വാസികളുമടക്കം നൂറുകണക്കിനാളുകൾ ദൈവകരുണയുടെ തിരുനാളിൽ പങ്കുകൊണ്ടു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.