Categories: Kerala

ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച “വളളംവര”യും “കട്ടമര കവിയരങ്ങ്”ശ്രദ്ധേയമായി

ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി സംഘടിപ്പിച്ച "വളളംവര"യും "കട്ടമര കവിയരങ്ങ്" ശ്രദ്ധേയമായി

ഫാ. ദീപക് ആന്റോ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന് മുന്നോടിയായി, ഓഖി ദുരന്തത്തിന്റെ വാര്ഷികത്തോടും കൂടി അനുബന്ധിച്ച് ശംഖുമുഖം തീരത്ത് സംഘടിപ്പിച്ച “വളളംവര”യും “കട്ടമര കവിയരങ്ങ്”ഉം ശ്രദ്ധേയമായി. ഇന്നലെ വൈകുന്നേരം 5 മണിയ്ക്കാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതാ മീഡിയകമ്മീഷനും കെ.സി.വൈ.എം. ഉം ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചത്.

വളളംവരയുടെ ഉദ്‌ഘാടനം പ്രശസ്ത ചിത്രകാരൻ ശ്രീ. കാട്ടൂർ നാരായണപിളളയും, കട്ടമര കവിയരങ്ങിന്റെ ഉദ്‌ഘാടനം ഫാ. പോൾ സണ്ണിയും നിർവഹിച്ചു. പ്രകൃതിയുടെ നിറച്ചാർത്താണ് കടൽ. ആ കടലിന്റെ തീരത്ത് തീരദേശ കലാകാരന്മാർ ഇത്തരത്തിൽ നൂതനമായ രീതിയിൽ കലാസൃഷ്ടി നടത്തുന്നത് പ്രതീക്ഷാവഹമായ കാര്യമാണെന്ന് ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ശ്രീ. കാട്ടൂർ നാരായണപിളള പറഞ്ഞു.

തീരത്തിന്റെ അതിജീവനവും കടലിന്റെ സംരക്ഷണവും തീരദേശ വാസികളുടെ സുരക്ഷിതത്വവും നിർവ്വഹിക്കപ്പെടേണ്ടതാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഇത്തരം കലാസൃഷ്ടികൾ നൽകുന്നതെന്ന് തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ദീപക് ആന്റോ പറഞ്ഞു. പേട്ട ഫൊറോന വികാരി റവ.ഫാ. പങ്കരേഷ്സ് ആശംസകളർപ്പിച്ചു സംസാരിച്ചു.

തുടർന്ന്, “വളളംവരയ്ക്ക്” കടൽതീരത്ത് അണിനിരത്തിയ വളളത്തിൽ ഓഖി ചുഴലിക്കാറ്റിന്റെ അതിഭീകരതകളും പ്രളയത്തിന്റെ ദുരന്ത കാഴ്ചകളും മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവർത്തനങ്ങളും തീരദേശത്തെ ചിത്രകാരന്മാർ വരച്ചു. ഓഖി ദുരന്തത്തിന്റെ 1-ാം വാർഷികത്തിൽ കടലാഴങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കുളള ചിത്രാഞ്ജലിയായിരുന്നു വളളത്തിന്റെ ഒരു വശത്ത് വരച്ച കൊളാഷ്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയമുഖത്ത് വളളങ്ങളുമായി ചെന്ന് സഹോദരങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു വളളത്തിന്റെ മറുവശത്ത്.

ജീവൻ നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും ഈ ചിത്രകഥ നൂറുകണക്കിന് സന്ദർശകരെ ആകർഷിച്ചു. ചിത്രം വരയെ കൈയ്യടിയോടുകൂടിയാണ് ആസ്വാധകർ പ്രോത്സാഹിപ്പിച്ചത്. പ്രശസ്ത ചിത്രകാരനും ദേവാലയ അൾത്താര ചുമർ ചിത്രകാരനുമായ ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തിൽ 10 ഓളം ചിത്രകാരന്മാരാണ് വളളംവരയ്ക്ക് നേതൃത്വം നൽകിയത്. ചിത്രം വര കാണാനെത്തിയവരിൽ നിന്നുളള കലാകാരന്മാരും ചിത്രം വരയിൽ പങ്കെടുത്തു.

തുടർന്ന്, 15 പ്രശസ്ത കവികൾ പങ്കെടുത്ത “കട്ടമര കവിയരങ്ങ്” നടന്നു. പരമ്പരാഗത ശൈലിയിൽ കട്ടമരത്തിലൊരുക്കിയ വേദിയിൽ ഇരുന്ന് കവികൾ കവിതകൾ ചൊല്ലി. ‘ചുഴലിക്കണ്ണ്’ എന്ന കവിത ചൊല്ലിക്കൊണ്ടായിരുന്നു പ്രശസ്ത കവി ഫാ. പോൾ സണ്ണിയാണ് കട്ടമര കവിയരങ്ങ് ഉത്ഘാടനം ചെയ്തത്. തീരത്തിന്റെ പ്രശാന്ധതയിൽ കവിതകളുടെ ഹൃദ്യമായ ആലാപനങ്ങൾ ശംഖുമുഖം തീരത്തെത്തിയ സന്ദർശകരെയും കവിതാസ്വാദകരെയും ഏറെ ആകർഷിച്ചു.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago