
ഫാ.ദീപക് ആന്റോ
തിരുവനതപുരം: കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധികൾ നാളെ തിരുവനന്തപുരത്ത് ഒന്നുചേരുന്നു. വാർഷിക സമുദായ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ഒത്തുച്ചേരൽ.
ഡിസംബർ 9 ഞായറാഴ്ച രാവിലെ 10 മണിമുതൽ യുവജന-വനിതാ- സംഘടനാ സമ്മേളനങ്ങളും വൈകിട്ട് 5 -ന് ശംഖുമുഖത്ത് പൊതുസമ്മേളനവും നടക്കും. കെ.ആർ.എൽ.സി.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, ശ്രീ അൽഫോൻസ് കണ്ണന്താനം, ശ്രീ രമേശ് ചെന്നിത്തല, ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മ, ശ്രീ കെ രാജു, ശ്രീ കെ വി തോമസ്, ഡോ. റിച്ചാർഡ് ഹേ, ശ്രീ എം. വിൻസെൻറ് എന്നിവരോടൊപ്പം കണ്ണൂർ, ആലപ്പുഴ, കോട്ടപ്പുറം രൂപതാധ്യക്ഷൻമാരും പങ്കെടുക്കുന്നു.
രാവിലെ 10 മണിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് പതാക ഉയർത്തുന്നതോടെയാണ് കാര്യപരിപാടികൾക്കു തുടക്കമാവുക. രാവിലെ 10. 30 മുതൽ ഓൾ സെയ്ന്റ് സ് കോളേജിൽ വച്ചും, തോപ്പിലെ സെന്റ് ആൻസിൽ വച്ചും നടക്കുന്ന യുവജന – വനിതാ – നേതൃത്വസമ്മേളനങ്ങളിൽ “തീരദേശ വികസനവും നവകേരള നിർമ്മിതിയും” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും.
തുടർന്ന്, ഉച്ചക്ക് 2.30 നുള്ള സമുഹദിവ്യബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നേതൃത്വം നൽകും. വൈകിട്ട് 5 -ന് ശംഖുമുഖത്ത് പൊതുസമ്മേളനവും നടക്കും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.