
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേയും ജാഗ്രത സമിതി അംഗങ്ങളുടെ സമ്മേളനവും, ദ്വിദിന ശില്പശാലയും പാലാരിവട്ടം പി.ഒ.സി.യിൽ വെച്ച് നടന്നു. വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സഭയും സമൂഹവും ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നേറേണ്ട കാലമാണ് ഇതെന്നും, വിവേകവും വിശ്വാസവും കൈമുതലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ പി.ഒ.സി., പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ്, ഫാ.ടോണി കോഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ.മൈക്കിൾ പുളിക്കൽ, മലങ്കര സഭ പി.ആർ.ഒ. ഫാ.ബോവാസ് മാത്യു, സിറോമലബാർ സഭ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി, ഫാ.ജെയിംസ് കൊക്കാവയലിൽ തുടങ്ങിയവർ സംസാരിച്ചു.
ജൂൺ 23 വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ആരംഭിച്ച സെമിനാറിൽ ഇന്ത്യയുടേയും വിശിഷ്യാ കേരളത്തിന്റെയും പ്രത്യേകമായ സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് പ്രഗത്ഭർ ക്‌ളാസുകൾ നയിച്ചു. ദേശീയ മാധ്യമ പ്രവർത്തകരായ ഡോ. വിനോദ് കെ ജോസ്, ശ്രീ ആന്റോ അക്കര, മുൻ ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസ്, 20 – 20 കോർഡിനേറ്റർ ശ്രീ സാബു എം ജേക്കബ് തുടങ്ങിയവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി.
കെസിബിസി ഐക്യ – ജാഗ്രത ദിനാചരണം ജൂൺ 24 ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്നു. ഐക്യ ജാഗ്രത ദിനാചരണത്തോടനുബന്ധിച്ച്, മതങ്ങളും സാമൂഹിക ഐക്യവും എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. കെ.സി.ബി.സി ഐക്യജാഗ്രത കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് ഐക്യ ജാഗ്രത ദിനാചരണവും സെമിനാറും ഉദ്‌ഘാടനം ചെയ്തു. സാമൂഹിക ഐക്യവും, മതമൈത്രിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമുദായങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാനും, സമാധാന സംസ്ഥാപനത്തിനും ഏവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും, സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള ആർജ്ജവം സമുദായ നേതാക്കൾ പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജസ്റ്റിസ് സികെ അബ്ദുൾ റഹിം, പ്രൊഫ. കെ.പി. ശങ്കരൻ, പ്രൊഫ. കെഎം ഫ്രാൻസിസ്, ശ്രീ. ബെന്നി എം.വി., ഫാ. അഗസ്റ്റിൻ പാംപ്ലാനി എന്നിവർ പ്രസംഗിച്ചു. ആനുകാലിക വിഷയങ്ങളും, സാമൂഹിക പ്രതിസന്ധികളും പ്രവർത്തന പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളുമായി രൂപത ജാഗ്രത സമിതി അംഗങ്ങൾ സംവദിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സമാപന സന്ദേശം നൽകി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.