
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. ജാഗ്രതാ സമിതി രൂപതാതല ദ്വിദിന പ്രതിനിധി സമ്മേളനം ജൂലൈ 29, 30 തീയതികളിലായി പി.ഓ.സി.യിൽ സംഘടിപ്പിച്ചു. കെ.സി.ബി.സി. ജാഗ്രതാ സമിതി ചെയർമാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.സി.ബി.സി. ജാഗ്രതാ സമിതി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി, ഫാ.ജോഷി മയ്യാറ്റിൽ, സിസ്റ്റർ അഡ്വ.ജോസിയ S.D, ഫാ.ജോർജ്, ഫാ.വർഗീസ് വള്ളിക്കാട്ട്, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ.പോൾ, പ്രൊഫ.കെ.എം.ഫ്രാൻസീസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌സുകൾ കൈകാര്യം ചെയ്തു.
വിവിധ സാമൂഹിക വിഷയങ്ങൾക്കും, സഭയും, സമൂഹവും നേരിടുന്ന വെല്ലുവിളിക്കു നേരെ തുറന്ന കണ്ണുകളാവുക എന്നതാണ് കെ.സി.ബി.സി. ജാഗ്രതാ സമിതിയുടെ പ്രധാന ദൗത്യമെന്നും, എല്ലാ ഇടവകകളിലേക്കും ജാഗ്രതാ സമിതിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയണമെന്നും കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുള്ള പ്രധിനിധികളും സന്ന്യാസ, സന്ന്യാസിനീ സഭാ അംഗങ്ങളും പങ്കെടുത്തു. കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കലും, ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ വിനോദ് നെല്ലിക്കലുമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.