
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. ജാഗ്രതാ സമിതി രൂപതാതല ദ്വിദിന പ്രതിനിധി സമ്മേളനം ജൂലൈ 29, 30 തീയതികളിലായി പി.ഓ.സി.യിൽ സംഘടിപ്പിച്ചു. കെ.സി.ബി.സി. ജാഗ്രതാ സമിതി ചെയർമാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.സി.ബി.സി. ജാഗ്രതാ സമിതി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി, ഫാ.ജോഷി മയ്യാറ്റിൽ, സിസ്റ്റർ അഡ്വ.ജോസിയ S.D, ഫാ.ജോർജ്, ഫാ.വർഗീസ് വള്ളിക്കാട്ട്, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ.പോൾ, പ്രൊഫ.കെ.എം.ഫ്രാൻസീസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌സുകൾ കൈകാര്യം ചെയ്തു.
വിവിധ സാമൂഹിക വിഷയങ്ങൾക്കും, സഭയും, സമൂഹവും നേരിടുന്ന വെല്ലുവിളിക്കു നേരെ തുറന്ന കണ്ണുകളാവുക എന്നതാണ് കെ.സി.ബി.സി. ജാഗ്രതാ സമിതിയുടെ പ്രധാന ദൗത്യമെന്നും, എല്ലാ ഇടവകകളിലേക്കും ജാഗ്രതാ സമിതിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയണമെന്നും കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുള്ള പ്രധിനിധികളും സന്ന്യാസ, സന്ന്യാസിനീ സഭാ അംഗങ്ങളും പങ്കെടുത്തു. കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കലും, ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ വിനോദ് നെല്ലിക്കലുമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.