
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. ജാഗ്രതാ സമിതി രൂപതാതല ദ്വിദിന പ്രതിനിധി സമ്മേളനം ജൂലൈ 29, 30 തീയതികളിലായി പി.ഓ.സി.യിൽ സംഘടിപ്പിച്ചു. കെ.സി.ബി.സി. ജാഗ്രതാ സമിതി ചെയർമാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.സി.ബി.സി. ജാഗ്രതാ സമിതി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി, ഫാ.ജോഷി മയ്യാറ്റിൽ, സിസ്റ്റർ അഡ്വ.ജോസിയ S.D, ഫാ.ജോർജ്, ഫാ.വർഗീസ് വള്ളിക്കാട്ട്, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ.പോൾ, പ്രൊഫ.കെ.എം.ഫ്രാൻസീസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌സുകൾ കൈകാര്യം ചെയ്തു.
വിവിധ സാമൂഹിക വിഷയങ്ങൾക്കും, സഭയും, സമൂഹവും നേരിടുന്ന വെല്ലുവിളിക്കു നേരെ തുറന്ന കണ്ണുകളാവുക എന്നതാണ് കെ.സി.ബി.സി. ജാഗ്രതാ സമിതിയുടെ പ്രധാന ദൗത്യമെന്നും, എല്ലാ ഇടവകകളിലേക്കും ജാഗ്രതാ സമിതിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയണമെന്നും കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുള്ള പ്രധിനിധികളും സന്ന്യാസ, സന്ന്യാസിനീ സഭാ അംഗങ്ങളും പങ്കെടുത്തു. കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കലും, ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ വിനോദ് നെല്ലിക്കലുമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.