
ജോസ് മാർട്ടിൻ
കൊച്ചി: കേരള സർക്കാരിന്റെ അത്യന്തം വിനാശകരമായ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സർക്കാരിനോട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. വകതിരിവും, വിവേചനവുമില്ലാത്ത സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്നും മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്‌ക്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ വിളിക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിലൂടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചോദിക്കുന്നു.
വീടുകളും, തൊഴിലിടങ്ങളും മദ്യശാലകളായാല്‍ നാടെങ്ങെനെ രക്ഷപ്പെടുമെന്ന പൊതുബോധം സൃഷ്ടിക്കപ്പെടാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് മദ്യവിരുദ്ധ സമിതി വിവരിക്കുന്നു. സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനമെന്നും സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് എത്ര ബാലിശമായ ചിന്താഗതിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോന്‍ മാര്‍.തെയഡോഷ്യസ് പ്രതികരിക്കുന്നു.
സര്‍ക്കാരിന്റെ വിനാശകരമായ മദ്യ നയത്തെ കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും കേരള സമൂഹവും നഖശിഖാന്തം എതിര്‍ക്കുന്നുവെന്നും കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പത്രകുറിപ്പിൽ അറിയിച്ചു.
പത്രകുറിപ്പിന്റെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.