
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ജപമാലമാസാചരത്തിന്‍റെ സമാപനം കുറിച്ച് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവതികളുടെ നേതൃത്വത്തില്‍ നടന്ന ചപ്രപ്രദക്ഷിണം വ്യത്യസ്തമായി.
മാതാവിന് സമര്‍പ്പണമായി ഇടവകയിലെ 20 യുവതികളാണ് ചപ്രം തോളിലേറ്റി പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്രത്യേകം പ്രാര്‍ഥനയും ഉപവാസവും അനുഷ്ടിച്ചാണ് യുവതികള്‍ ചപ്രപ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് യുവതികളുടെ നേതൃത്വത്തിലുളള ചപ്രപ്രദക്ഷിണം നടക്കുന്നത്.
ദേവാലയത്തില്‍ നടന്ന ജപമാലമാസാചരണത്തിന്‍റെ സമാപന തിരുകർമ്മങ്ങള്‍ക്കും പൊന്തിഫിക്കല്‍ ദിവ്യബലിക്കും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ജീവത പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഏറ്റവും വലിയ മാര്‍ഗ്ഗം മാതാവിനോടുളള ഭക്തിയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ജപമാല നല്‍കുന്നത് സമാനതകളില്ലാത്ത ആത്മീയ ഉണര്‍വാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, ഫാ.ജിപിന്‍ദാസ്, ഫാ.ജോണ്‍ എല്‍, ഫാ.ക്രിസ്പിന്‍ തുടങ്ങിയവരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം നടന്ന ചപ്രപ്രദക്ഷിണം കുന്നുവിള പോയി തിരികെ ദേവാലയത്തില്‍ സമാപിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.