യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ
യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ഷെറിൻ ഡൊമിനിക്
റോം: യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരുടെ സിനഡ് വിളിച്ചിരിക്കുന്നത്. “യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയൽ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിലുള്ള മെത്രാന്മാരുടെ സിനഡ് ഒക്ടോബർ 3 മുതൽ 28 വരെ റോമിൽ വച്ച് നടത്തപ്പെടുക.
സിൻഡിലൂടെ യുവജനങ്ങളോട് പുതിയൊരു സമീപനത്തിനും ആത്മ പരിശോധനക്കും സഭ തയാറെടുക്കുകയാണ്. ജീവന്റെയും സ്നേഹത്തിന്റെയും പൂർണ്ണതയിലേക്കുള്ള വിളി വിവേചിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും യുവജനങ്ങളെ എങ്ങനെ നയിക്കാമെന്നു ചിന്തിക്കാനും, സുവിശേഷ പ്രഘോഷണത്തിനുള്ള ഫലപ്രദമായ മാർഗങ്ങൾ തിരിച്ചറിയാനും യുവജനങ്ങളോട് തന്നെ ആരായുകയാണ് സിനഡിന്റെ ലക്ഷ്യം.
സഭയും പൗരോഹിത്യവും സന്യാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ വിശ്വാസത്തെ പ്രതിയുള്ള ദൈവ വിളിയുടെ വിവേചിച്ചറിയലിനും തിരഞ്ഞെടുപ്പിലും ശ്രദ്ധയൂന്നിയുള്ള സിനഡിന്റെ പുതിയ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും ഏറെ ശ്രദ്ധയോടു കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്.
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…