
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി :“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന സിനഡിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മുന്നൊരുക്ക സിനഡ്.
റോമിലെ “മരിയ മാത്തെർ എക്ലേസിയ” പൊന്തിഫിക്കൽ കോളേജിൽ 19 മുതൽ 24 വരെയാണ് ഈ സമ്മേളനം.
വിവിധരാജ്യങ്ങളിൽ നിന്നായി ക്രൈസ്തവരും അക്രൈസ്തവരും അവിശ്വാസികളുമുൾപ്പടെ 360 ലേറെ യുവതീയുവാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദൈവം യുവജനങ്ങൾ വഴി സംസാരിച്ചിട്ടുള്ള ഭാഗങ്ങൾ പരിശുദ്ധ പിതാവ് പഴയനിയമത്തിലെ സാമുവേൽ, ദാവീദ്, ദാനിയേൽ എന്നിവരുടെ പേരുകൾ അനുസ്മരിക്കുകയും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികളിലൂടെ ഇന്നു ദൈവം സംസാരിക്കുമെന്ന തന്‍റെ ബോധ്യം പ്രകടിപ്പിക്കുകയും ചെയ്തു.
യുവതയെ കാര്യമായി പരിഗണിക്കേണ്ടത് ആവശ്യമാണ് അതുപോലെ നേതൃത്വ നിരയിൽ നിന്ന് യുവജനങ്ങളെ പുറന്തള്ളി ഒറ്റപ്പെടുത്തുന്നതുമായ വസ്തുത പരിഗണിക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം, സുവിശേഷം ആവശ്യപ്പെടുന്നത് പരസ്പരം കണ്ടുമുട്ടാനും, സ്നേഹിക്കാനും ഒത്തൊരുമിച്ചു ചരിക്കാനും ഭീതികൂടാതെ പങ്കുവയ്ക്കാനുമാണ്. അതുകൊണ്ട് തന്നെ, ആരെയും ഒഴിവാക്കാതെ സകലയുവതീയുവാക്കളെയും ശ്രവിക്കാനുള്ള സഭയുടെ സന്നദ്ധതയുടെ അടയാളമായിരിക്കുകയാണ് സിനഡിന്‍റെ ഈ മുന്നൊരുക്കക്രമീകരണ സിനഡ് അഭിലഷിക്കുന്നത് എന്ന് പാപ്പാ പറഞ്ഞു.
അതുകൊണ്ട്, ആത്മാർത്ഥമായി സകല സ്വാതന്ത്ര്യത്തോടും കൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവതീയുവാക്കളെ ക്ഷണിച്ചു. കാരണം, നിങ്ങൾ പുതുചൈതന്യതയുടെ ശില്പികളാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ട്, പിന്നിലേക്കു നയിക്കുന്ന ലജ്ജ അരുതെന്നും ധൈര്യത്തോടെ സംസാരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.