
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി :“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന സിനഡിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ മുന്നൊരുക്ക സിനഡ്.
റോമിലെ “മരിയ മാത്തെർ എക്ലേസിയ” പൊന്തിഫിക്കൽ കോളേജിൽ 19 മുതൽ 24 വരെയാണ് ഈ സമ്മേളനം.
വിവിധരാജ്യങ്ങളിൽ നിന്നായി ക്രൈസ്തവരും അക്രൈസ്തവരും അവിശ്വാസികളുമുൾപ്പടെ 360 ലേറെ യുവതീയുവാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദൈവം യുവജനങ്ങൾ വഴി സംസാരിച്ചിട്ടുള്ള ഭാഗങ്ങൾ പരിശുദ്ധ പിതാവ് പഴയനിയമത്തിലെ സാമുവേൽ, ദാവീദ്, ദാനിയേൽ എന്നിവരുടെ പേരുകൾ അനുസ്മരിക്കുകയും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികളിലൂടെ ഇന്നു ദൈവം സംസാരിക്കുമെന്ന തന്‍റെ ബോധ്യം പ്രകടിപ്പിക്കുകയും ചെയ്തു.
യുവതയെ കാര്യമായി പരിഗണിക്കേണ്ടത് ആവശ്യമാണ് അതുപോലെ നേതൃത്വ നിരയിൽ നിന്ന് യുവജനങ്ങളെ പുറന്തള്ളി ഒറ്റപ്പെടുത്തുന്നതുമായ വസ്തുത പരിഗണിക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം, സുവിശേഷം ആവശ്യപ്പെടുന്നത് പരസ്പരം കണ്ടുമുട്ടാനും, സ്നേഹിക്കാനും ഒത്തൊരുമിച്ചു ചരിക്കാനും ഭീതികൂടാതെ പങ്കുവയ്ക്കാനുമാണ്. അതുകൊണ്ട് തന്നെ, ആരെയും ഒഴിവാക്കാതെ സകലയുവതീയുവാക്കളെയും ശ്രവിക്കാനുള്ള സഭയുടെ സന്നദ്ധതയുടെ അടയാളമായിരിക്കുകയാണ് സിനഡിന്‍റെ ഈ മുന്നൊരുക്കക്രമീകരണ സിനഡ് അഭിലഷിക്കുന്നത് എന്ന് പാപ്പാ പറഞ്ഞു.
അതുകൊണ്ട്, ആത്മാർത്ഥമായി സകല സ്വാതന്ത്ര്യത്തോടും കൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവതീയുവാക്കളെ ക്ഷണിച്ചു. കാരണം, നിങ്ങൾ പുതുചൈതന്യതയുടെ ശില്പികളാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ട്, പിന്നിലേക്കു നയിക്കുന്ന ലജ്ജ അരുതെന്നും ധൈര്യത്തോടെ സംസാരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.