Categories: Vatican

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ കേരള ശബ്ദം ഉയർന്നു കേട്ട ദിവസമായിരുന്നു ഇന്നലെ (11/10/18). കേരളത്തിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്ന വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന് കേരളസഭയുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള സിനഡിന്റെ ഒൻപതാം ദിവസം വളരെ പ്രത്യേക നിറഞ്ഞതായിരുന്നു. കഴിഞ്ഞ മൂന്നു ദിനങ്ങളിലെ ഗ്രൂപ്പുതല ചർച്ചകൾക്ക് ശേഷം, പൊതുവായൊരു സെക്ഷന്റെ ദിവസമായിരുന്നു ഇന്നലെ. വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന കര്ദിനാളന്മാർക്കും, ബിഷപ്പുമാർക്കും, യുവജന പ്രതിനിധികൾക്കും തങ്ങളുടെ ദേശത്തെ യുവജനങ്ങളെ സംബന്ധിച്ച പ്രവർത്തനങ്ങൾ വളരെ സൂഷ്മമായി അവതരിപ്പിക്കുവാനുള്ള അവസരമായിരുന്നു അത്. ഓരോരുത്തർക്കും നാലുമിനിട്ടു വീതമാണ് ലഭ്യമായിരുന്നത്. തുടർന്ന്, ഓരോ അവതരണത്തിന് ശേഷവും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള നിർദ്ദേശാവാതരണവുമായിരുന്നു ക്രമീകരണം.

ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ ലഭ്യമായ സമയം വളരെ വ്യക്തമായി നിലപാട് അവതരിപ്പിക്കുവാൻ ഉപയോഗിച്ചുവെന്നത് പ്രശംസയർഹിക്കുന്നു. കേരള സഭയിൽ, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കാ സഭയിൽ യുവജനങ്ങൾക്ക് നൽകുന്ന പ്രാധാന്യവും, ഇടവക-രൂപതാ തലപ്രവർത്തനങ്ങളിൽ യുവജനത്തിന് നൽകുന്ന അംഗീകാരവും വ്യക്തമായി അവതരിപ്പിച്ചു. വളരെ വ്യത്യസ്തതയോടെ മുന്നോട്ടുവച്ച ഒരു കാര്യം വൈദിക പരിശീലന കാലഘട്ടത്തിൽ, അതായത് തത്വശാസ്ത്ര പഠനകാലഘട്ടത്തിൽ വൈദീക വിദ്യാർത്ഥികൾക്ക്, യുവജന കാലഘട്ടത്തെപ്പറ്റി വ്യക്തതയോടും സുതാര്യതയോടും കൂടി മനസിലാക്കുവാൻ പാകത്തിലുള്ള, ബൗദ്ധികവും മാനസികവുമായ വികാസവും പക്വതയും ആർജിക്കുന്നതിനുതകുന്ന അക്കാദമിക്കൽ സാദ്ധ്യതകൾ ഉണ്ടാക്കണമെന്നുള്ളതാണ്. വലിയ കരഘോഷത്തോടുകൂടിയാണ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിലിന്റെ അവതരണത്തെ സിനഡ് സ്വീകരിച്ചത്.

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് ഫാ. ജോസഫ് കൊച്ചാപ്പിള്ളി

സിനഡിൽ സംബന്ധിക്കുന്ന ഭാരതത്തിൽ നിന്നുള്ള പതിനാലംഗ സംഘത്തിലെ മലയാളി വൈദികനാണ് ഫാ. ജോസഫ് കൊച്ചാപ്പിള്ളി. പരിശുദ്ധ പിതാവിനോട് സംസാരിക്കുവാനുള്ള ഭാഗ്യം അച്ചന് രണ്ടു തവണ ലഭിച്ചു.

ആദ്യതവണ പാപ്പായെ നേരിട്ട് കണ്ട് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ ജീവിതാഭിലാഷം യാഥാർഥ്യമാകുന്നപോലെ, എന്തു പറയണം, എന്തു ചോദിക്കണം എന്നറിയാത്ത പ്രതിസന്ധി നേരിട്ടുവെന്ന് ഫാ. ജോസഫ് പറയുന്നു. എന്നാൽ, ഇന്നലെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചപ്പോൾ കുറെകൂടി അടുത്തിടപഴകുവാനും എപ്പോഴോ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന കാര്യം പറയുവാനും സാധിച്ച സന്തോഷം അച്ചൻ മറച്ചുവച്ചില്ല.

അച്ചന്റെ വാക്കുകൾ ഇങ്ങനെ : പാപ്പാ തന്നോട് സുഖകാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന്, ഞാൻ പാപ്പായോട് ഇന്ത്യയിലേയ്ക്ക്‌ വരണം എന്നും, ഇന്ത്യൻ ജനതയും, അതിൽ കൂടുതലായി കേരള സമൂഹം അങ്ങയുടെ സാന്നിധ്യവും സന്ദർശനവും കാത്തിരിക്കുന്നുവെന്നും പറഞ്ഞു. അപ്പോൾ പാപ്പായുടെ വാക്കുകൾ ഇങ്ങനെ ‘ഇന്ത്യയിലേക്ക് വരുവാൻ ആഗ്രഹമുണ്ട്, ഞാനും കാത്തിരിക്കുന്നു, എനിക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുക. ഇന്ത്യയിലെ വിശ്വാസികളോടും എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ പറയുക’.

സിനഡിന്റെ വിജയത്തിനായും ആഗോളസഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും നിരന്തരം പ്രാർത്ഥിക്കാം പ്രവർത്തിക്കാം.

vox_editor

View Comments

  • കഴിഞ്ഞ ദിവസങ്ങളിൽ bishop പാംപ്ലാനിയും സംസാരിച്ചിരുന്നു അദേഹത്തിന്റെ സംസാരവും കേരള സഭയെ പ്രധിനിധീകരിച്ചായിരുന്നു ഈ റീത്തു തിരിച്ചുള്ള സംസാരം നിർത്തികുടെ.

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago