
സ്വന്തം ലേഖകൻ
റോം: റോമിലായിരിക്കുന്ന കേരളീയരായ ലത്തീൻ കത്തോലിക്കാ വൈദീകർക്കും സന്യസ്തർക്കും വൈദീകവിദ്യാർഥികൾക്കും അഭിമാനമായി യുവജന സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളിയുടെ സാന്നിധ്യം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു കാരണം ഫാ.ജോസഫ് കൊച്ചാപ്പിള്ളി “കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ് അസോസിയേഷ”ന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നതാണ്.
വരാപ്പുഴ അതിരൂപത അംഗമായ ഫാ.ജോസഫ് കൊച്ചാപ്പിള്ളി റോമിലെ അൽഫോൻസിയാനം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ “ധാർമ്മിക ദൈവശാസ്ത്ര”ത്തിൽ രണ്ടാം വർഷ ഡോക്ടറേറ്റ് വിദ്യാർത്ഥിയാണ്. പ്രൊപ്പഗാന്താ ഫീദേയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ഭാരതീയനായ വരാപ്പുഴ അതിരൂപത അംഗമായ ജോസി എന്നു വിളിക്കപ്പെടുന്ന ഫാ.ജോസഫ് കൊച്ചാപ്പിള്ളി.
ഒക്ടോബർ മൂന്നുമുതൽ തുടങ്ങുന്ന സിനഡിൽ എല്ലാദിവസവും രാവിലെ 8.30 മുതൽ 12.30 വരെയും, വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഉള്ള സെഷനുകളിലാണ് പങ്കെടുക്കേണ്ടത്.
അപ്രതീക്ഷിതമായിട്ടാണ് ഈ അവസരം കടന്നുവന്നതെന്നും, ഇത് ദൈവഹിതമായി മനസിലാക്കുന്നുവെന്നും, അതുകൊണ്ടുതന്നെ സന്തോഷത്തോടെ സിനഡിൽ പങ്കെടുക്കുവാൻ പോകുന്നതെന്നും ഫാ.ജോസഫ് പറയുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.