
സ്വന്തം ലേഖകൻ
റോം: എന്താണ് ചൈന-വത്തിക്കാന്‍
ഉടമ്പടി? ഈ സംശയം സാധാരണമാണ്. ഇത് രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറമുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയാണ്. സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച ബെയ്ജിങില്‍ വച്ചായിരുന്നു “മെത്രാന്മാരുടെ നിയമനം സംബന്ധിച്ച ചൈനയും വത്തിക്കാനും തമ്മിലുള്ള താല്ക്കാലിക ഉടമ്പടി”യില്‍ ഇരുപക്ഷവും ഒപ്പുവച്ചത്.
ഉടമ്പടിയനുസരിച്ച്; “സര്‍ക്കാര്‍ നിയന്ത്രിത സഭ പിന്‍വാങ്ങും” ഇതാണ് ചൈന-വത്തിക്കാന്‍
ഉടമ്പടി. അതായത്, വര്‍ഷങ്ങളായി സഭയുടെ നിയമങ്ങള്‍ ധിക്കരിച്ച് ചൈനീസ് സര്‍ക്കാര്‍ മെത്രാന്മാരുടെ നിയമം നടത്തിപ്പോരുകയായിരുന്നു. ഇതിന്‍റെ ഫലമായി ചൈനയിലെ കത്തോലിക്ക സമൂഹം വിഭജിക്കപ്പെട്ടു. സര്‍ക്കാരിനോടു കൂറുള്ള “ദേശീയ സഭ” (Patriotic Church) രൂപീകൃതമായി. വത്തിക്കാനോടും പത്രോസിന്‍റെ പരമാധികാരത്തോടും ചേര്‍ന്നുനിന്ന സഭ ചൈനയിലെ രണ്ടാം തരം സഭയായി പരിഗണിക്കപ്പെടാന്‍ ഇടയായി. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നിയന്തണത്തില്‍ അല്ലാത്ത മെത്രാന്മാരെയും സഭാമക്കളെയും ചൈന പീഡിപ്പിക്കുകയും ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പിന്‍തുണയില്ലാത്ത സഭ രഹസ്യസഭയായി മാറാനും ഇടവന്നിട്ടുണ്ട്. ഇതിനാണ് ചൈന-വത്തിക്കാന്‍
ഉടമ്പടിയിലൂടെ അയവുവന്നിരിക്കുന്നത്.
ചൈന-വത്തിക്കാന്‍
ഉടമ്പടി നീണ്ടകാല സംവാദത്തിന്‍റെ ഫലമാണ്. ചൈനയിലെ സഭയ്ക്കും പൊതുവെ അവിടത്തെ മതപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് ഈ കരാറെന്ന് പാപ്പാ വ്യക്തമാക്കി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.