
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആകസ്മികമായ കൂടിക്കാഴ്ചയായിരുന്നു ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുണ്ടായത്.
യുവജനങ്ങള്‍ക്കായുള്ള സിനഡിന്‍റെ രണ്ടാം ദിനം രാവിലെ ആദ്യത്തെ സമ്മേളനത്തിനായി വരും വഴിക്കാണ് സിനഡ് ഹാളിന്‍റെ അകത്തളത്തില്‍ നിന്നിരുന്ന മെത്രാന്മാരുടെ പക്കലേയ്ക്ക് നടന്നടുക്കുകയും അവരുമായി കുശലം പറയുകയും ചെയ്തത്.
ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കണ്ടുമുട്ടൽ ഏതാനും നിമഷങ്ങളായിരുന്നെങ്കിലും, പാപ്പാ ഹൃദ്യമായി ഇംഗ്ലിഷില്‍ സംസാരിക്കുകയും അവരുടെ പേരുകള്‍ ആരായുകയുംചെയ്തു. പിന്നെ വത്തിക്കാനില്‍ പ്രശാന്തമായ താമസവും നല്ലനാളുകളും ആശംസിക്കുകയുംചെയ്തുവെന്ന് വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിന്‍റെ പട്രീഷ്യ നെസ്ത്രോഷ അറിയിച്ചു.
സിനഡിനായി ചൈനയില്‍ നിന്നെത്തിയവര്‍:
1) ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജുവോയും,
2) ജിങ്കായ്ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങ്.
വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്‍മാര്‍ യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.