
അനില്‍ജോസഫ്
വത്തിക്കാന്‍ സിറ്റി : റഷ്യയെയും യുക്രെയിനെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ പ്രാര്‍ഥനയില്‍ ഒപ്പം ചേരാന്‍ അഗോള സഭയിലെ മെത്രാന്‍മാരെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ.
മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ഫ്രാന്‍സിസ്പാപ്പ പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തിലേക്ക് റഷ്യയുടെയും ഉക്രെയ്ന്‍റെയും സമര്‍പ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളുമായി സഹകരിച്ചാണ് സമര്‍പ്പണം നടത്തുന്നതെന്ന്
വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി അറിയിച്ചു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം ചേരാന്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തെ മുഴുവന്‍ ബിഷപ്പുമാരെയും അവരുടെ വൈദികരെയും ക്ഷണിച്ചിട്ടുണ്ടെന്നും പ്രസ് ഓഫീസ് അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന നോമ്പ് പ്രാര്‍ഥനയുടെ സമയത്താണ് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം റഷ്യയെും ഉക്രെയ്നെയും സമര്‍പ്പിക്കുക. പാപ്പയുടെ ദൂതനായി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഫാത്തിമയില്‍ പ്രത്യേക സമര്‍പ്പണം നടത്തും.
മാര്‍ച്ച് 13-ന് ത്രികാല പ്രാര്‍ഥനാ വേളയിലാണ് പ്രാന്‍സിസ്പാപ്പ റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന് സമര്‍പ്പിക്കുന്ന വിവരം പൊതു സമൂഹത്തെ അറിയിക്കുന്നത്. ഫെബ്രുവരി 23 ന് വിഭൂതി ദിനത്തിലും പ്രാര്‍ഥനാ ദിനമായി ആചരിച്ചിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.