
അനില്‍ജോസഫ്
വത്തിക്കാന്‍ സിറ്റി : റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പെനന്‍സ് ആഘോഷവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയുയും യുക്രെയ്നെയും പരിശുദ്ധ മാതാവിന്‍റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന തപസ്സിന്‍റെ ആഘോഷ വേളയിലാണ് ഫ്രാന്‍സിസ് പാപ്പ റഷ്യയെയും ഉക്രെയ്നെയും മറിയത്തിന്‍റെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നത്.
വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തയോ ബ്രൂണി യാണ് ഇക്കാര്യം അറിയിച്ചത്. പാപ്പക്കൊപ്പം വത്തിക്കാന്‍ പ്രതിനിധിയായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി ഫാത്തിമയില്‍ ഉക്രെയ്നെയും റഷ്യയെയും സമര്‍പ്പിച്ച് പ്രാര്‍ഥിക്കും.
ഫാത്തിമയിലുണ്ടായ മാതാവിന്‍റെ ദര്‍ശനത്തിനു ശേഷം മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചതിന്‍റെ വിവിധ സമയങ്ങളും പ്രസ്താവനയില്‍ ഉണ്ട്.
1917 ജൂലൈ 13 ന് ഫാത്തിമയില്‍ ദര്‍ശനത്തില്‍ മാതാവ് റഷ്യയെ തന്‍റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിച്ചിരുന്നു.
1952 ജൂലൈ 7-ന് റഷ്യയിലെ ജനങ്ങളെ മേരിയുടെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ടിന് സമര്‍പ്പിച്ചു.
1964 നവംബര്‍ 21-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ റഷ്യയെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരിക്ക് സമര്‍പ്പണം പുതുക്കി.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1981 ജൂണ്‍ 7-ന് പെന്തക്കോസ്താ ആഘോഷ ദിനത്തില്‍ സെന്‍റ് മേരി മേജറിന്‍റെ ബസിലിക്കയില്‍ ആഘോഷിക്കാന്‍ ‘ആക്റ്റ് ഓഫ് എന്‍ട്രസ്റ്റ്മെന്‍റ്’ എന്ന പേരില്‍ ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.