
ബിജിന്‍ തുമ്പോട്ടുകോണം
ബാലരാമപുരം: പയറ്റുവിള പരിശുദ്ധ ജപമാല രാജ്ഞി ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോര്‍ജ്കുട്ടി CM കൊടിയേറ്റി തിരുനാളിന് തുടക്കംകുറിച്ചു. സഹവികാരി ഫാ.സുജേഷ് CM സാന്നിദ്ധ്യം വഹിച്ചു. തിരുനാള്‍ 7-ന് സമാപിക്കും.
കൊടിയേറ്റിന് മുന്‍പായി കുരിശ്ശടിയില്‍ നിന്നും ദേവാലയത്തിലേക്ക് പതാക പ്രദക്ഷിണം നടന്നു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ റവ.ഫാ.ജോസ് റാഫേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
3 മുതല്‍ 5 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് റവ.ഫാ. ജേക്കബ് കളത്തിപറമ്പില്‍ (VC) നേതൃത്വം നല്‍കും.
6-ന് രാവിലെ 9 മുതല്‍ NIDS, LCYM, KLCWA യൂണിറ്റുകളും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ദേവാലയ അങ്കണത്തില്‍ നടക്കും.
അന്നു വൈകുന്നേരം ദിവ്യബലിക്ക് ശേഷം ദൈവാലയത്തില്‍ നിന്നാരംഭിച്ച് ഉച്ചക്കട ജംഗ്ഷന്‍വരേയും തിരികെയും ഭക്തി നിര്‍ഭരമായ ചപ്രപ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ ദിനങ്ങളില്‍ റവ.ഫാ.ബോസ്കോ, റവ.ഫാ. എ.ജി.ജോര്‍ജ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുനാള്‍ സമാപനദിനത്തിലെ ആഘോഷമായ തിരുദിവ്യബലിക്കും ആദ്യ കുര്‍ബാന സ്വീകരണത്തിനും റവ.ഫാ. അലക്സ് സൈമണ്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.ആബേല്‍ OCD വചന വിചിന്തനം നല്‍കും. തിരുനാള്‍ കൊടിയിറക്കിനെത്തുടർന്ന് മാതാവിന്‍റെ ഊട്ടുനേര്‍ച്ചയും ഉണ്ടാകും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.